ലോകത്തിനെ തന്നെ ആശങ്കയിലാക്കികൊണ്ട് പടർന്നു പിടിക്കുന്ന കോവിഡ് വൈറസ് ഇന്ത്യയിൽ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പുമായി ഐസിഎംആർ. നവംബറിൽ രാജ്യത്തെ കോവിഡ് ബാധിച്ചവർ ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. ലോക്ക് ഡൌൺ നിയന്ത്രണം വന്നതിനാൽ രോഗം പടർന്നു പിടിക്കുന്നതിനും രോഗ വ്യാപനം കുറയ്ക്കാൻ സഹായിച്ചെന്നും ഗവേഷണ സംഘത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ഇന്ത്യയിൽ പൂർണമായും ബാധിക്കാൻ അഞ്ചു മാസം എടുക്കുമെന്നാണ് ഐഎംസിആർ നിയോഗിച്ച ഓപ്പറേഷൻസ് റീസെർച് ഗ്രൂപ്പിന്റെ പഠനം. ലോക്ക് ഡൌൺ നിയന്ത്രങ്ങൾ ശ്കതമായി കൊണ്ട് പോയതിനാൽ 97% രോഗ്യവ്യാപനം കുറയ്ക്കാൻ സാധിച്ചെന്നും, എന്നാൽ നവംബറിനോട് അടുത്ത സമയങ്ങൾ വെന്റിലേറ്റർ അടക്കുമുള്ള ആവിശ്യവസ്തുക്കൾക്ക് കുറവ് വരുമെന്നുമാണ് കണ്ടെത്തൽ.
50.5 % ആളുകൾ രോഗ മുക്തി നേടിയെന്നും എന്നാൽ കോവിഡ് കേസുകൾ ഉയർന്നു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. ഇതിനോടകം ഓരോ ദിവസവും 11000 അധികം രോഗികൾ വീതം ഓരോ ദിവസവും കൂടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.