സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോവുകയും പിന്നീട് ബാംഗളൂരിവിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്യുകയും ചെയ്ത സ്വപ്ന സുരേഷിന്റെ ആഡംബര ജീവിതത്തിനെ പറ്റി പല വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ബാലരാമപുരത്ത് ഇടക്ക് മാത്രം വന്നു പോകുന്ന സ്വപ്നക്ക് സഞ്ചരിക്കാൻ വേണ്ടി കോടികൾ ചിലവഴിച്ചു വാങ്ങിയ കാറുകളും, യാത്രകളിൽ കൈയിൽ കരുതുന്ന റെഡ്ബുൾ പാനിയത്തിന്റെയും മറ്റും കഥകൾ വാർത്തായതിന് പിന്നാലെ സ്വപ്നയുടെ വഴിവിട്ട ജീവിതത്തെ പറ്റിയും ദൃക്സാക്ഷികൾ വെളിപ്പെടുത്തുകയാണ്.
റെഡ്ബുൾ മാത്രമല്ല വിപണിയിൽ കിട്ടുന്ന വില കൂടിയ മ ദ്യങ്ങളും മറ്റ് അനുബന്ധ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും സ്വപ്നയുടെ ശീലമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഥിരമായി മ ദ്യപ്പിച്ചു ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം റിസോർട്ടിൽ വരാറുണ്ടെന്നും ഇറക്കം കുറഞ്ഞ ടി ഷർട്ടും നിക്കറുമാണ് സ്വപ്ന എത്തുമ്പോൾ ധരിക്കാറുള്ളതെന്നും ദൃക്സാക്ഷികൾ പറയുന്നു.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായി സല്ലപിച്ചിരിക്കുന്നത് പലരും കണ്ടിട്ടുണ്ടെന്നും ഇത്തരം ആളുകളുമായി സ്വപ്നക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും യുവതി വെളിപ്പെടുത്തുന്നു. സ്വപ്നയുടെ ബന്ധുവിന്റെ ഭാര്യയാണ് ഇ യുവതി. വിവാഹ മോചനത്തിന്റെ ഭാഗമായി 100 പവന്റെ സ്വർണം തിരിച്ചു വാങ്ങുന്നത് ചർച്ച ചെയ്യാൻ തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ എത്താൻ തന്നോട് പറഞ്ഞെന്നും സ്വപ്നയുടെ നിർദേശ പ്രകാരം അവിടെയെത്തിയപ്പോൾ ബർമൂഡ ധരിച്ച സ്വപ്നയും ഉദ്യോഗസ്ഥനും സ്വിമ്മിംഗ് പൂളിന് അരികിൽ ഇരിക്കുന്നതാണ് താൻ താൻ കണ്ടതെന്നും യുവതി പറയുന്നു.
കരിക്കിലും ജൂസിലും കൂടിയ ഇനം മ ദ്യം കലർത്തി ഇരുവരും കുടിക്കുകയിരുന്നുവെന്നും തന്നോടും കുടിക്കാൻ ആവിശ്യപെട്ടെന്നും യുവതി പറയുന്നു. എന്നാൽ താൻ ഇറങ്ങി പോയെന്നും പിന്നീട് സ്വർണത്തെ പറ്റി ചോദിക്കാൻ വിളിക്കുമ്പോൾ സ്വപ്ന സംസാരിക്കാൻ തയാറായില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. പോലീസിൽ ആദ്യം പരാതി പറഞ്ഞെങ്കിലും ഉന്നത കേന്ദ്രങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് അവർ പറഞ്ഞെന്നും പിന്നീട് ഇ വിഷയത്തിൽ ബന്ധുക്കൾ കൂടി ഇടപെട്ടപ്പോളാണ് പോലീസ് സ്വർണം തിരികെ വാങ്ങി തന്നതെന്നും യുവതി കൂട്ടിച്ചേർത്തു.