കൊച്ചി: വിമൻ ഇൻ സിനിമ കളക്റ്റീവിൽ നിന്നും രാജിവെച്ച സംവിധായികയായ വിധു വിൻസെന്റ് അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. രാജി വെയ്ക്കാനുള്ള കാരണം വിശദീകരിച്ചു വിധു തന്റെ ഫേസ്ബുക്ക് അകൗണ്ടിൽ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയിൽ നിന്നും ഒരാൾ രാജിവെച്ചിട്ടും എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരണം ഉണ്ടാകാത്തതെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…
എന്താണ് wcc?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?…പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം…നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…