ഇ മാസം ആദ്യം പ്രമുഖ മാധ്യമങ്ങളിൽ കൂടി പുറത്ത് വന്ന ഒരു വർത്തയായിരുന്നു. ലോക്ക് ഡൌൺ നിയന്ത്രണത്തിൽ ലംഘനം നടത്തി പെണ്ണ് സുഹൃത്തിനെ തിരുവനന്തപുരത്ത് നിന്നും ചാത്തന്നൂരിൽ എത്തി കണ്ട അഭിഭാഷകനോട് അവിടെ തന്നെ ലോക്ക് ഡൗണിൽ കഴിയണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചുവെന്നും, ട്രപ്പിൾ ലോക്ക് ഡൗണും നിരോധനാജ്ഞയും നില നിൽക്കുന്ന ഇടത്ത് യാത്ര ചെയ്തതിന് പോലീസ് കേസ് എടുത്തെന്നുമായിരുന്നു പ്രമുഖ മാധ്യങ്ങളിൽ വന്ന വാർത്ത.
എന്നാൽ ഇ വാർത്ത പൂർണമായും വ്യജമാണ് എന്ന് ആരോപിച്ചു കൊണ്ട് യുവതിയും ഭർത്താവും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. കൊല്ലത്ത് ഒരു പ്രമുഖ സ്ഥാപനത്തിൽ രണ്ട് വർഷമായി ജോലി ചെയ്തു വരുകയായിരുന്നുവെന്നും അതിന്റെ സ്ഥാപകൻ പല തവണയായി തന്നോട് ലൈം-ഗിക അക്ര-മങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും വഴങ്ങി തരുമോ എന്ന് ചോദിച്ചു പുറകെ നടന്നിട്ടുണ്ടെന്നും യുവതി പറയുന്നു.
ഇയാൾക് എതിരെ അന്ന് തന്നെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടായിരുന്നുവെന്നും. ഇയാൾക്ക് എതിരെ കേസിന് പോകാൻ സഹായിച്ചത് അപ്പച്ചിയുടെ മോൻ കൂടിയായ മുരളി വകീലാണെന്നും അതിന്റ പേരിൽ പക തീർക്കാൻ മനഃപൂർവം കെട്ടിച്ചമച്ച വ്യാജ വാർത്തയാണ് എന്നും യുവതിയും ഭർത്താവും ആരോപിക്കുന്നു.
കേസ് കൊടുത്തതിന്റെ പിന്നാലെ ഫോണിൽ കൂടിയും നേരിട്ടും ഭീഷണി ഉണ്ടായെന്നും തുടർന്ന് വ്യജ വാർത്തകൾ അടക്കം തന്നെയും ബന്ധുവിനെയും അടക്കം പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ കൂട്ടപിടിച്ചുവെന്നും അതിനെ തുടർന്ന് മാനഹാനി അടക്കം ഇപ്പോളും നേരിടുന്നുണ്ട്, വ്യാജ വാർത്തയാണ് എന്ന് അറിഞ്ഞിട്ടും മാധ്യമങ്ങൾ വാർത്ത തിരുത്താതെ സാഹചര്യത്തിലാണ് ഇങ്ങനെ വരേണ്ടി വന്നതെന്നും വീഡിയോയിൽ പറയുന്നു. വീഡിയോ കാണാം.