ഡൽഹി: ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ ഡൽഹിയിലെ കലാപകാരികൾ ക്രൂരമായി കൊന്ന് അഴുക്ക് ചാലിൽ തള്ളിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത് രണ്ടു ദിവസം മുൻപാണ്. അങ്കിത് ശർമ്മയുടെ മൃതദേഹത്തിലാകെ മുറിവുകളും ചതവുകളും ഒടിവുകളുമായിരുന്നു. കൂടാതെ മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട് നെഞ്ചിലും വയറ്റിലുമെല്ലാം കുത്തി കീറിയ അവസ്ഥയിലായിരുന്നു മൃതദേഹം.
അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ട് പോകുകയും മണിക്കൂറുകളോളം തടങ്കലിൽ പാർപ്പിച്ചു ക്രൂരമായ രീതിയിൽ മർദിക്കുകയും മുറിവുകളേൽപ്പിക്കുകയും ചെയ്തതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. സംഭവത്തിൽ പോലീസിന്റെ പ്രത്യേക സംഘം കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.