വിവാദങ്ങൾ ഒന്ന് ഒഴിയുന്നതിന് മുന്നേ അടുത്തതായി ഒരു വിവാദത്തിൽ കൂടി അകപ്പെട്ടിരിക്കുവാണ് സത്യൻ അന്തിക്കാടിന്റ മകൻ അനൂപ് അന്തിക്കാടൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന സിനിമയും അതിലെ പ്രവർത്തകരും. തിയേറ്ററിൽ വൻ വിജയമായി തീർന്ന പടത്തിൽ ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, ഉർവശി, കല്യാണി പ്രിയദർശൻ തുടങ്ങിയ വൻ താര നിരയും അണിനിരന്നിരുന്നു.
സുരേഷ് ഗോപിയുടെ മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചു വരവ് കൂടെയായിരുന്നു വരനെ ആവിശ്യമുണ്ട് എന്ന ചിത്രം. ചിത്രത്തിൽ സുരേഷ് ഗോപിയുടെ വളർത്ത് നായെ പ്രഭാകരാ എന്ന് വിളിക്കുന്ന കോമഡി സീനാണ് വിവാദങ്ങൾക്ക് തുടക്ക കുറിച്ചത്. പട്ടിയെ പ്രഭാകരാ എന്ന് വിളിച്ചത് എൽടിടി നേതാവായിരുന്ന വേലുപിള്ള പ്രഭാകരനെ ആക്ഷേപിക്കുന്നതിന് വേണ്ടിയായിരുന്നു എന്നായിരുന്നു ആദ്യ വിവാദം.
ഇ വിവാദത്തിന് മറുപടിയായി നിർമാതാവ് കൂടിയായ ദുൽഖർ തന്റെ ഫേസ്ബുക് പേജിൽ വിശദീകരണം നൽകിയിരിന്നു. പഴയ ഒരു പടത്തിലെ കോമഡി സീനുകൾ കൂടി നൽകികൊണ്ടാണ് വിശദീകരണം നൽകിയത്. പിന്നീട് അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചതിന് എതിരെ ഒരു യുവതിയും രംഗത്ത് വന്നിരുന്നു ഇതിന് മറുപടിയായി ദുൽഖർ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ സിനിമയിൽ ഒരു സീനിൽ ദുൽക്റിനോട് അയൽവാസി ബ്രമണൻ ബീഫ് ചോദിക്കുന്ന സീനിന് എതിരെയാണ് വിവാദം ഉയരുന്നത്. മനഃപൂർവം ആക്ഷേപിക്കാനാണ് ഇത്തരം സീനുകൾ എന്നും സുരേഷ് ഗോപികും ശോഭനക്ക് ഒന്നും ഇ ചിത്രത്തിൽ അഭിനയിച്ചതിൽ നാണമില്ലേ എന്നും ട്വീറ്റിൽ ചോദിക്കുന്നു. മത വികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടികാട്ടി നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്.