രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്ക് വർധിതവീര്യം പകർന്നു നൽകുന്ന ബജറ്റാണ് ഇന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കാർഷിക, ചെറുകിട, വൻകിട വ്യവസായ സംരംഭങ്ങൾക്കും ഊർജം പകരുന്ന ബജറ്റാണ്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലകൾക്കും പ്രത്യേക പരിഗണന നൽകുന്ന ബജറ്റാണ്. പ്രധാനമന്ത്രിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി വീഴുമ്പോൾ എതിർപക്ഷങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നു വീഴുകയാണെന്നും വി മുരളീധരന്റെ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം
ലോക സാമ്പത്തികശക്തിയായി വളര്‍ച്ചപ്രാപിക്കുന്ന രാജ്യത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്ന ബജറ്റ്. ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ ഇന്നവതരിപ്പിച്ച ബജറ്റിന് ഇതില്‍ കുറഞ്ഞൊരുവിശേഷണം ചേരില്ല. സമൂഹത്തിന്റെ എല്ലാത്തട്ടിലും സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും എത്തിക്കുംവിധമാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരുവശത്ത് ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷികരംഗത്തിന് കൈത്താങ്ങ് നല്‍കുമ്പോള്‍ മറുഭാഗത്ത് ചെറുകിട, വന്‍കിട വ്യവസായസംരംഭങ്ങള്‍ക്ക് പ്രത്യേകപരിഗണന നല്‍കുന്നു.
രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന ഇടത്തരക്കാരുടെ ചിരകാലസ്വപ്നമായ ആദായനികുതിപരിധി സ്ലാബ് കാലാനുസൃതമായി പുനഃക്രമീകരിച്ചത് ബജറ്റിന്റെ ഏറ്റവും വലിയ മേന്‍മയായി കാണാം. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും പുറമേ ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക മേഖലകള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ബജറ്റ് അടുത്തസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജി.ഡി.പി. റേറ്റ് പത്തുശതമാനത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിരവികസനവും രാഷ്ട്രനന്‍മയും മാത്രം ലക്ഷ്യമിട്ട് മുന്നേറുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ കിരീടത്തില്‍ ഈയൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെടുമ്പോള്‍, രാഷ്ട്രീയദുഷ്‌ലാക്കോടെ എതിര്‍പക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളും അപവാദങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നവീഴുകയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഒരു തുടക്കം മാത്രം.
ലോക സാമ്പത്തികശക്തിയായി വളര്‍ച്ചപ്രാപിക്കുന്ന രാജ്യത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്ന ബജറ്റ്….
V Muraleedharan यांनी वर पोस्ट केले शनिवार, १ फेब्रुवारी, २०२०