Saturday, April 20, 2024
-Advertisements-
KERALA NEWSഅധ്യാപികയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് റിപ്പോർട്ട്

അധ്യാപികയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് റിപ്പോർട്ട്

chanakya news
-Advertisements-

മഞ്ചേശ്വരം: അധ്യാപികയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. മഞ്ചേശ്വരം മിയാപദവ് എച്ച്എസ്എസിലെ അധ്യാപികയായിരുന്ന രൂപശ്രീ ആണ് ദുരൂഹസാഹചര്യത്തിൽ കടൽത്തീരത്ത് മരണപ്പെട്ടു കാണപ്പെട്ടത്. അധ്യാപികയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹഅധ്യാപകനായ വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 16 മുതലാണ് അധ്യാപികയായ രൂപശ്രീയെ കാണാതായത്. തുടർന്ന് ഭർത്താവ് ചന്ദ്രശേഖരൻ പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുന്നതിനിടയിൽ കുമ്പളങ്ങ കടപ്പുറത്ത് മൃതദേഹം അഴുകിയ നിലയിൽ കാണപ്പെടുകയായിരുന്നു. മുടികൾ മുറിച്ച് നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. സഹഅദ്ധ്യാപകനായ വെങ്കട്ടരാമൻ അദ്ധ്യാപികയെ നിരന്തരം ശല്യപ്പെടുത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. മരണത്തിൽ ഇയാൾക്ക് പങ്കു ഉണ്ടാകുമെന്ന് ബന്ധുക്കളും നേരത്തെ തന്നെ പറഞ്ഞിരുന്നു. കൂടാതെ രൂപശ്രീ തന്റെ മകനായ കത്രിക്നോട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പിന്നിൽ സഹപ്രവർത്തകനായ വെങ്കിട്ടരാമൻ എന്ന അധ്യാപകൻ ആയിരിക്കുമെന്നും പറഞ്ഞിരുന്നതായും മകൻ മൊഴി നൽകി. ദിവസങ്ങളോളമായി അമ്മ വല്ലാത്ത രീതിയിലുള്ള പാടില്ലായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.

വെങ്കിട്ടരാമനെ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും മരണവുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ അദ്ധ്യാപികയുടെ മുടി അടക്കമുള്ള തെളിവുകൾ ലഭിച്ചതോടെയാണ് കൊലപാതകത്തിനു പിന്നിൽ സഹായകനായ വെങ്കിട്ടരാമൻ ആണെന്നുള്ള കാര്യം മനസ്സിലായത്.

-Advertisements-