Thursday, March 28, 2024
-Advertisements-
KERALA NEWSഅമ്മയിലുള്ള അംഗങ്ങൾക്കൊപ്പം അഭിനയിക്കില്ല എന്ന് പറയാൻ പാർവതിക്ക് ധൈര്യമുണ്ടോ ; ജോൺ ടിറ്റോ ചോദിക്കുന്നു

അമ്മയിലുള്ള അംഗങ്ങൾക്കൊപ്പം അഭിനയിക്കില്ല എന്ന് പറയാൻ പാർവതിക്ക് ധൈര്യമുണ്ടോ ; ജോൺ ടിറ്റോ ചോദിക്കുന്നു

chanakya news
-Advertisements-

അമ്മ സംഘടനയിൽ നിന്നും കഴിഞ്ഞ ദിവസം രാജി വച്ച പാർവതി തെരുവോത്തിനു പിന്തുണയും ഒപ്പം തന്നെ വിമർശനവുമായും നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പാർവതിയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകനും സംവിധായകനുമായ ജോൺ ടിറ്റോ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് പാർവതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പോസ്റ്റ് ഇട്ടത്. വൻ ജനപിന്തുണയാണ് അദ്ദേഹത്തിന്റെ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം.

പ്രിയപ്പെട്ട പാർവ്വതി,
അമ്മയെന്ന സംഘടനയിൽ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം.
പാർവ്വതിയെ ഞാൻ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാർമ്മികരോഷം തുളുമ്പുന്നുണ്ട് .. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങൾ .
ഒരിക്കൽ കുഴൽ വച്ച് ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നൽകുന്നതും കണ്ടു.

സിനിമയിൽ താനഭിനയിച്ച കഥാപാത്രങ്ങൾ വിട്ടുപോവാത്ത “മാറമ്പള്ളി മാനസികാവസ്ഥ” യാണോ ഇത് എന്നറിയില്ല..

അല്ലെങ്കിൽ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ?
20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമപിടിക്കുന്നു. അതിൽ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് “മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും ” എന്ന അസ്സൽ മറുപടിയാണ് ഇടവേള നൽകിയത്. അത് പാർവ്വതിക്കുട്ടിക്ക് പിടിച്ചില്ല. അമ്മയിൽ അംഗത്വമുപേക്ഷിയാൾ എന്നതു മാത്രമല്ല ട്വന്റി ട്വന്റി യിൽ ഭാവനയുടെ കഥാപാത്രം മരിച്ചു പോകുകയുമാണ്.
പിന്നെന്തു മറുപടിയാണ് നൽകേണ്ടത് ?
ഇടവേള ബാബു വലിയ നടനൊന്നുമല്ലായിരിക്കാം..പക്ഷെ അളവറ്റ ഈഗോയും മറ്റുമുള്ള ഒരു താരസംഘടനയെ ഇത്രയും കാലം നയിക്കുക എന്നത് നിസ്സാര കാര്യമല്ല. പത്തു പെണ്ണുങ്ങളെയും കൊണ്ട് നടത്തിയ WCC എന്ന സംഘടന എവിടെ?
വിമൺ കളക്റ്റീവ് എന്ന സംഘടനാനാമം തന്നെ സിനിമയിലെ പുരുഷൻമാർക്കെതിരായിരുന്നു. സ്ത്രീകൾക്കു മാത്രമായി സിനിമയിലൊരിടം ഉണ്ടോ?.ഒരു സംവിധായകന്റെ വർഷങ്ങൾ നീളുന്ന വേദനകളുടേയും വിയർപ്പിന്റേയും വിലയാണു പാർവ്വതിക്കുഞ്ഞേ സിനിമ . എല്ലാമൊരുക്കി വയ്ക്കുമ്പോൾ മേക്കപ്പിട്ട് വന്ന് അഭിനയിച്ച് പോകുന്ന നടിമാർക്ക് കിട്ടുന്നതോ സെലിബ്രിറ്റി സ്റ്റാറ്റസ്.
ഒരു സിനിമയേ ചെയ്തുള്ളുവെങ്കിലും ഇരുപതു വർഷക്കാലം സിനിമയുടെയുള്ളിൽ നിൽക്കുന്ന എനിക്കറിയാം പല സംഭവങ്ങൾ..
പലരുടേയും എൻട്രിയുടെ രഹസ്യങ്ങൾ. നിലനിൽപ്പിന്റെ നീക്കുപോക്കുകൾ… കണ്ണീരിന്റേയും അപമാനത്തിന്റേയും വേദനകൾ..
പാർവ്വതിക്കുഞ്ഞേ .. നിന്റെ രാജിക്ക് പുല്ലുവിലയേ കലാലോകം നൽകുന്നുള്ളൂ. നീയില്ലെങ്കിലും മലയാളസിനിമ മുന്നോട്ട് പോകും.
രേവതിയില്ലാതെ മലയാള സിനിമകൾ എത്രയെണ്ണം വന്നു !!
മഞ്ജു വാര്യരെ മലയാളികൾ ലേഡി മോഹൻലാലെന്നു വിളിക്കുന്നു. അത് കഴിവിനുള്ള അംഗീകാരം മാത്രമല്ല അവർ പൊതുസമൂഹത്തിൽ പുലർത്തുന്ന മര്യാദകൊണ്ടു കൂടിയാണ്. പാർവ്വതി ഒരു “ലേഡീ ജയസൂര്യ ” പോലുമല്ല എന്നോർക്കണം.
അമ്മ സംഘടനയിൽ നിന്ന് മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ട് ജീവിതത്തിന്റെ തീ കെടുത്തുന്ന അനേകം പാവം നടീ നടൻമാരുണ്ട്.
അത് ലഭിക്കുന്നത് ആ സംഘടനയുള്ളതിനാലാണ്. അവിവാഹിതനായ ഇടവേള ബാബുവിന്റെ സമയവും അനുനയ സ്വഭാവവും നയവുമൊക്കെയാണ് അമ്മ സംഘടനയുടെ ഒരു പ്രധാന ഇന്ധനം.
പാർവ്വതി മുന്നേ രാജി വയ്ക്കേണ്ടതായിരുന്നു.
പാർവ്വതിക്കുഞ്ഞേ… മോളു നല്ല നടിയാണ്. അതിലെനിക്ക് സംശയമില്ല.
അമ്മയിൽ നിന്ന് രാജിവച്ച സ്ഥിതിക്ക് പാർവ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം..
അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്..
അതിനുളള ധൈര്യമുണ്ടോ?
എങ്കിൽ ഉശിരുള്ള പെൺകുട്ടിയാണ് പാർവ്വതി എന്ന് ഞാൻ പറയാം…”

-Advertisements-