മുംബൈ: മുതിർന്ന മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മഹാരാഷ്ട്ര പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. ഇത് സംബന്ധിച്ച് ഉള്ള കാര്യം അർണാബിന്റെ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് സുപ്രീം കോടതിയിൽ വാദത്തിനിടയിൽ ഇക്കാര്യം അറിയിച്ചത്. പാൽഗറിൽ ആൾക്കൂട്ടം രണ്ട് സന്യാസിമാരെ അതിക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ രീതിയിൽ അർണാബ് ചാനലിലൂടെ പ്രതികരിച്ചിരുന്നു.
കൂടാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരെ വിമർശനം നടത്തിയതിന്റെ പേരിൽ അര്ണാബിനെതിരെ മുംബൈ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ അര്ണാബിനെ ഏപ്രിൽ 28 നു 12 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇക്കൂട്ടത്തിലുള്ള ഉദ്യോഗസ്ഥനാണ് കൊറോണ വൈറസ് സ്ഥിതീകരിച്ചതെന്ന് സാൽവെ കോടതിയെ അറിയിച്ചത്.