Friday, March 29, 2024
-Advertisements-
KERALA NEWSആടിനെ മേയ്ക്കാൻ പോയി അഫ്ഗാനിലെ ജയിലിലെത്തിയ ഇന്നാട്ടിലെ പെൺ മക്കളെ പിണറായി സർക്കാരിനറിയാമോ? ചോദ്യങ്ങളുമായി...

ആടിനെ മേയ്ക്കാൻ പോയി അഫ്ഗാനിലെ ജയിലിലെത്തിയ ഇന്നാട്ടിലെ പെൺ മക്കളെ പിണറായി സർക്കാരിനറിയാമോ? ചോദ്യങ്ങളുമായി കെ.പി ശശികല

chanakya news
-Advertisements-

സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹങ്ങളുടെ വിവരം ഇനിമുതൽ രജിസ്ട്രേഷൻ വെബ്സൈറ്റിൽ പരസ്യപ്പെടുത്തില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത്തരത്തിൽ പരസ്യപ്പെടുത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് മതമൗലികവാദികൾ വർഗീയ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്റെ ഈ തീരുമാനത്തെ വിമർശിച്ചിരിക്കുന്നത്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

spl മാര്യേജ് ആക്റ്റ് അനുസരിച്ചുള്ള വിവാഹങ്ങളെ പറ്റിയുള്ള വിവരം ഇനി മുതൽ റെജിസ്ട്രേഷൻ വകുപ്പിന്റെ Website ൽ പരസ്യപ്പെടുത്തില്ലത്രേ.? മതമാലീകവാദികൾ വർഗ്ഗീയ പ്രചരണത്തിന് ഉപയോഗിക്കുമത്രെ! ഇത് സർക്കാർ രഹസ്യാന്വേഷണ റിപ്പോർട്ടോണോ ? ഏതെങ്കിലും സംഘടനകൾ ആവശ്യപ്പെട്ടതാണോ? ഏതെങ്കിലും കോടതി വിധികളുടേയോ പരാമർശങ്ങളുടേയോ അടിസ്ഥാനത്തിലാണോ ? അല്ല. മറിച്ച് ആരോക്കെയോ പരാതി കൊടുത്തത്രെ.! ആടിനെ മേയ്ക്കാൻ പോയി അഫ്ഗാനിലെ ജയിലിലെത്തിയ ഇന്നാട്ടിലെ പെൺ മക്കളെ ഗവൺമെന്റിന്നറിയാമോ? സെ-ക്സ് മാഫിയകൾ ചവച്ചു തുപ്പിയ പെൺമക്കളെ അറിയാമോ? കല്യാണ വീരന്മാർ നടത്തുന്ന തട്ടിപ്പുകൾ അറിയാമോ? മതം മാറ്റ മാഫിയകളുടെ നീരാളിക്കൈകളുടെ വലിപ്പം അറിയാമോ?
ഒരു തട്ടിക്കൂട്ടുകല്യാണത്തിലൂടെ ഒരു മകളെ പർദ്ദയിൽ കേറ്റാൻ ഒരു കോടി രൂപ പിരിക്കാനും വക്കീലിന് എറിഞ്ഞു കൊടുക്കാനും ശേഷിയുള്ള നാടാണെന്ന് അറിയാമോ? –

ഈ കൊറോണക്കാലത്ത് സമ്പർക്കം ഒഴിവാക്കാൻ ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഈ കാലത്തു തന്നെ ഇത്തരമൊരു തീരുമാനം എടുത്ത സർക്കാരിന്റെ വലിയ മനസ്സ് വിലമതിക്കാനാവാത്തതാണ് ! ആ വില സ്വർണ്ണമായാണോ ഈന്തപ്പഴമായാണോ വാങ്ങീത് എന്നേ ഇനി അറിയാനുള്ളു.. ഇത്തരം വിഷയങ്ങൾ സ്വന്തം രക്ഷിതാക്കളെ എങ്കിലും രേഖാമൂലം അറിയിക്കാനുള്ള ബാധ്യത ഭരണകൂടത്തിനില്ലേ ? രജിസ്ട്രാഫീസിലെ ജീവനക്കാരെ സ്വാധീനിച്ച് ഈ നോട്ടീസ് മറച്ചു വെക്കുന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ആ സാഹചര്യം തിരിച്ചു കൊണ്ടുവരാനാണോ ഇത്തരം തീരുമാനം ? ഈ ധൃതി പിടിച്ച തീരുമാനം സംശയങ്ങളുണ്ടാക്കുന്നു.
സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണം. രാവണനിർദ്ദേശത്താൽ പൊന്മാനായി വരുന്ന മാരീചന്മാരെ തിരിച്ചറിയുന്ന ലക്ഷ്മണന്റെ വാക്കുകൾ ചിലപ്പോൾ സീതാ ദേവിമാരെ രക്ഷിപ്പെടാൻ സഹായിക്കും അതിനുള്ള അവസരം നഷ്ടപ്പെടുത്തരുത്. സർക്കാർ പിന്മാറിയില്ലെങ്കിൽ ഞങ്ങൾ ഇതിനെ നിയമപരമായിത്തന്നെ നേരിടും.

-Advertisements-