ന്യു ഡൽഹി : പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. ഡൽഹിയിലെ ദ്വാരക മേഖലയിലാണ് സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പം നടന്ന് പോകുകയായിരുന്ന പതിനേഴുകാരിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് പേർ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആസിഡ് ആക്രമണം നേരിട്ട പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആസിഡ് ആക്രമണം നടത്തിയ പ്രതികളെ പെൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ഇവർക്കായുള്ള തിരച്ചിൽ നടത്തുകയാണ്. പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അതേസമയം തന്റെ മകൾക്ക് ആരുമായും ശത്രുത ഉണ്ടായില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. ആരെങ്കിലും മകളെ ശല്ല്യം ചെയ്തതായി അറിയില്ലെന്നും അങ്ങനെ ആരെങ്കിലും ശല്ല്യം ചെയ്യുന്നുണ്ടെങ്കിൽ താൻ മകളോടൊപ്പം പോകുമായിരുന്നെന്നും പിതാവ് പറഞ്ഞു.
ആസിഡ് ആക്രമണത്തിൽ പ്രതികളായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിലെ മുഖ്യപ്രതി ഒളിവിലാണ്. പ്രണയം നിരസിച്ചതാണോ ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
देश की राजधानी में दिन दहाड़े एक स्कूली बच्ची पर 2 बदमाश दबंगई से तेज़ाब फेंककर निकल जाते हैं… क्या किसी को भी अब क़ानून का डर है ? क्यों तेज़ाब पर बैन नहीं लगाया जाता ? SHAME pic.twitter.com/kaWWQYey7A
— Swati Maliwal (@SwatiJaiHind) December 14, 2022