തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്ക് ചാലയിലെ കമ്യൂണിറ്റി കിച്ചണിൽ നിന്നും നല്‍കിയ ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ നിലയിൽ. ഭക്ഷണത്തോടൊപ്പം ഇറച്ചിയോ, മീനോ, മുട്ടയോ പോലെയുള്ള നോൺവെജ് ഇല്ലെന്നുള്ള കാരണത്താലാണ് ഇവർ ഇങ്ങനെ ചെയ്തത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുതെന്ന കണക്കുകൂട്ടലിൽ സർക്കാരും സന്നദ്ധ സംഘടനകളും കഷ്ടപ്പെട്ട് ഉണ്ടാക്കി നൽകുന്ന പൊതിച്ചോറിനോടാണ് ഇവർ ഇത്തരം പ്രവർത്തി കാട്ടിയത്.
നോൺവെജ് ഇല്ലെങ്കിൽ ഭക്ഷണം വലിച്ചെറിയും എന്നുള്ള നിലപാടിലാണ് ഇവർ മുന്നോട്ടു പോകുന്നത്. എന്നാൽ നേരത്തെ ചപ്പാത്തിയും കിഴങ്ങ് കൊണ്ട് വിശപ്പടക്കി വരുന്നവരാണ് ഇപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞ് വാശിപിടിക്കുന്നത്.