18 മാസം മുമ്പ് കൊലചെയ്യപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ കാമുകനൊപ്പം വീട്ടുകാർ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി പിതാവും സഹോദരനും ജയിലിൽ കഴിയുകയാണ്. 2019 ഫെബ്രുവരിയിൽ സഹോദരി കമലേഷിയെ കാണാതായെന്ന് ആരോപിച്ചുകൊണ്ട് സഹോദരൻ രാഹുൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഒടുവിൽ പെൺകുട്ടിയുടെ സഹോദരനും പിതാവും അയൽവാസിയായ ദേവേന്ദ്ര എന്നയാളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. പൗരാര ഗ്രാമത്തിൽ വെച്ച് തന്റെ സഹോദരിയെയും കാമുകനെയും കണ്ടെത്തിയതായി സഹോദരൻ രാഹുൽ പറഞ്ഞു. ഇവർക്കൊപ്പം ഒരു കുട്ടിയുമുണ്ട്. പെൺകുട്ടിയുടെ പിതാവും സഹോദരനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും മർദ്ദിക്കുകയും കുറ്റം അടിച്ചേൽപ്പിക്കുകയുമാണ് ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.