Friday, April 19, 2024
-Advertisements-
KERALA NEWSകടയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കടയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : അമ്പലമുക്കിലെ കടയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നെടുമങ്ങാട് സ്വദേശിനി വിനിത കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസിന് നിർണായക തെളിവ് ലഭിച്ചത്. വിനിത കൊല്ലപ്പെട്ട ചെടികടയിലേക്ക് രാവിലെ പതിനൊന്ന് മണിയോടെ ഒരാൾ എത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ഇരുപത് മിനിറ്റുകൾ ശേഷമാണ് ഇയാൾ കടയിൽ നിന്നും മടങ്ങി പോയത്.

കടയിൽ നിന്നും ഇറങ്ങിപ്പോയ ഇയാളുടെ കൈയിൽ മുറിവേറ്റിരുന്നതായി ദൃക്‌സാക്ഷികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുഖം മാസ്ക് വെച്ച് മറച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിനിതയെ ജോലി ചെയ്യുന്ന കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെടികട അവധിയായിരുന്നെകിലും അവധി ദിവസങ്ങളിൽ ചെടികൾ നനയ്ക്കാൻ വിനിത എത്താറുള്ളതായാണ് വിവരം.

വിനീതയെ കാണാതായതോടെ മറ്റൊരു ജീവനക്കാരി നടത്തിയ അന്വേഷണത്തിലാണ് വിനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയിലെത്തിയ ആളുമായി വാക്കുതർക്കം ഉണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിനിതയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. കൂടാതെ വിനിതയുടെ മാല മോഷണം പോയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

-Advertisements-