കോവിഡ് സമയത്ത് പല ഒളിച്ചോട്ടങ്ങളും വാർത്തായി എങ്കിലും കല്യാണ മണ്ഡപത്തിൽ നിന്നും യുവാവ് നവ വധുവിനെ വേണ്ടന്ന് വെച്ച വാർത്ത കൊറോണക്കാലത്ത് ആദ്യമായി കേൾക്കുന്നത് ലക്നൗവിൽ നിന്നാണ്. അമിതമായ വാട്സ്ആപ്പ് ഉപയോഗം കൊണ്ടാണ് യുവതിയെ വേണ്ടെന്ന് വെച്ചതെന്ന് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
ഉത്തർപ്രദേശിലെ അറോഹ ജില്ലയിലെ നോവാൻവൻ സാദത് എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവാഹ ദിവസത്തിന്റെ അന്ന് കല്യാണ മണ്ഡപത്തിൽ ഇരുന്ന് യുവതി വാട്സ്ആപ്പ് ഉപയോഗിച്ചതാണ് യുവാവിനെയും ബന്ധുക്കാരെയും ചൊടിപ്പിച്ചത്. വിവാഹത്തിന് മുൻപും യുവതി എപ്പോളും ഫോണിൽ തന്നെയായിരുന്നുവെന്നും ആ ശീലം മാറ്റാൻ പറഞ്ഞിട്ട് കേട്ടില്ല എന്നും യുവാവ് പോലീസിനോട് പറഞ്ഞു.
എന്നാൽ വിവാഹ ദിവസം പറഞ്ഞതിലും കൂടുതൽ സ്ത്രീധനം യുവാവിന്റെ വീട്ടുകാർ ചോദിച്ചുവെന്നും പക്ഷേ അതിന് നൽകാൻ സാഹചര്യമില്ലാത്തതിനാൽ കാരണങ്ങൾ ഉണ്ടാക്കി യുവാവും കൂട്ടരും പിന്മാറിയതെന്ന് യുവതിയുടെ വീട്ടുകാർ കൊടുത്ത പരാതിയിൽ പറയുന്നു.