ഡെറാഡൂണ്‍: കനത്ത മഞ്ഞ് വീഴ്ചയും കൊറോണ വൈറസും അതിനെത്തുടർന്ന് ഉണ്ടായ പ്രതിസന്ധികൾക്കും ശേഷം കേദാർനാഥ് ക്ഷേത്രം തുറന്നു. 6 മാസം അടച്ചിട്ട ക്ഷേത്രമാണ് ഇപ്പോൾ വിശ്വാസികൾക്ക് വേണ്ടി തുറന്നത്. എന്നാൽ കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാൽ വിശ്വാസികൾ ക്ഷേത്രത്തിൽ എത്തിയില്ല.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മുഖ്യ കാര്മികന് ശിവ ശങ്കര്‍ ലിംഗയുടെ കാര്‍മികത്വത്തില്‍ പൂജകൾ ആരംഭിച്ചത്. ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലായിരുന്നു. പൂജയിൽ ദേവസ്വം പ്രതിനിധികളടക്കം 20 പേരോളം പെങ്കെടുത്തു.