കൊച്ചി : കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിയിൽ വെച്ച് പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി റോബിൻ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ് നലകി ഹൈക്കോടതി. ഇരുപത് വർഷം തടവും പത്ത് ലക്ഷം രൂപയുമാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. ഇരുപത് വർഷം തടവ് പത്ത് വർഷമായും പത്ത് ലക്ഷം രൂപ ഒരു ലക്ഷമായും ഇളവ് നൽകിയാണ് പുതിയ വിധി.
ശിക്ഷ വിധിക്കെതിരെ റോബിൻ വടക്കുംചേരി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. പള്ളി മേലധികാരി എന്ന പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റം നീക്കം ചെയ്ത ശേഷമാണ് ഹൈക്കോടതി ശിക്ഷയിൽ ഇളവ് നൽകിയത്.