കൊറോണ വൈറസ് പരിശോധിക്കുന്നതിനായി പുതിയ കണ്ടുപിടിത്തവുമായി അമേരിക്ക. വേഗത്തിൽ പരിശോധന ഫലം ലഭ്യമാകുന്ന തരത്തിലാണ് പുതിയ സംവിധാനം നിർമിച്ചിരിക്കുന്നത്. 45 മിനിറ്റിനുള്ളില്‍ വൈറസ് രോഗം സ്ഥിരീകരിക്കാനാവുമെന്നാണ് ഇതിന്റെ സവിശേഷത. കാലിഫോര്‍ണിയ ആസ്ഥാനമയി പ്രവർത്തിക്കുന്ന സെഫീഡ് കമ്ബനിയാണ് പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നത്. അടുത്ത ആഴ്ചയിൽ പരിശോധന കിറ്റുകൾ വിപണിയിലെത്തിക്കുമെന്നും കാമപാണി പറയുന്നു.
നിലവിൽ ഒരുദിവത്തിലധീകം സമയമെടുത്താണ് കൊറോണ പരിശോധന നടക്കുന്നതും ഫലം ലഭ്യമാകുന്നതും. രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിയാനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും പുതിയ സംവിധാനം വരുന്നതോടെ സാധ്യമാകുമെന്ന് മെഡിക്കല്‍ അധികൃതര്‍ വിലയിരുത്തുന്നു.