കോട്ടയം : പാലാ വള്ളിച്ചിറയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ യുവതികൾ ഉൾപ്പടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനായ ഉളനാട് സ്വദേശി ജോസഫ് (57) ഇടപാടുകാരായ മനോജ് (39),ബാലകൃഷ്ണൻ (49),ബോബി (57) എന്നിവരെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ശനിയാഴ്ച രാവിലെ റെയ്‌ഡ് നടത്തിയത്. യുവതികളും ഇടപാടുകാരും വീട്ടിൽ എത്തിയതിന് പിന്നാലെയാണ് പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. തുടർന്ന് അടച്ചിട്ട വീടിനകത്ത് നിന്ന് യുവതികളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺവാണിഭം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത് മുതൽ കുറച്ച് ദിവസങ്ങളായി വീടും പരിസര പ്രദേശവും പോലീസ് നിരീക്ഷണത്തിലായിരുന്നു.
അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വനിതാ സിവിൽ പോലീസ് ഓഫീസർ രമ്യ, എസ്എച്ഒ കെപി ടോംസൺ എസ്‌ഐ അഭിലാഷ്,എഎസ്ഐ ഷാജി കുര്യാക്കോസ്,സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്,ബിജു തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.