ശാസ്താംകോട്ട : കോളേജിലേക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഭാര്യ തിരിച്ചെത്താത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നത്തൂർ സ്വദേശി അരുൺ രാജാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിൽ ടയർ കമ്പനിയിൽ ജോലി ചെയ്യുന്ന അരുൺ രാജ് ജോലിസ്ഥലത്താണ് തൂങ്ങി മരിച്ചത്.
രണ്ട് വർഷം മുൻപാണ് കുന്നത്തൂർ സ്വദേശിനിയായ ലിറ്റി യും അരുണും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ലിറ്റി കഴിഞ്ഞ മാസം പതിനാറാം തീയതി സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിൽ പോകുകയായണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.
അതേസമയം പോകുകയാണെന്നും തന്നെ ഇനി അന്വേഷിക്കേണ്ടന്നും കുറിപ്പ് എഴുതിവെച്ചാണ് ലിറ്റി വീട് വിട്ടത്. ലിറ്റി പോയതറിഞ്ഞ അരുൺ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം തൂങ്ങി മരിക്കുകയായിരുന്നു. അരുണിന്റെ മൃദദേഹം നാട്ടിലെത്തി സംസ്കരിച്ചു. ലിറ്റിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.