സോളാർ കേസുമായി ബന്ധപ്പെട്ട് ഒരുപാട് കേട്ട പേരാണ് പ്രശസ്ത സിനിമ സീരിയൽ താരവും നർത്തകിയുമായ ശാലു മേനോന്റേത്. സോളാർ കേസുമായി ബന്ധപ്പെട്ടു ശാലു മേനോനും ബിജു രാധാകൃഷ്ണനും കൂടി 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പരാതിയിൽ 2013ൽ ശാലുമേനോനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ തനിക്കു ജയിലിൽ ഉണ്ടായ അനുഭവങ്ങൾ വെളുപ്പെടുത്തുകയാണ് താരം. ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.
വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിട്ടുള്ളൂ. നാല്‍പ്പത്തിയൊമ്ബതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം. ശാലു പറഞ്ഞു.
-Advertisements-
ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ഒറ്റ വാശി മാത്രമേ ഉണ്ടായുള്ളൂ ; ജയിൽ ജീവിതം ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ശാലു മേനോൻ
-Advertisements-
-Advertisements-