വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ തുടർന്ന് അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് ചിലർ പൈസ കൊടുത്ത് തങ്ങളെ കുടുക്കുകയായിരുന്നെന്നും, ആസാമിൽ ബസ് വിഷയത്തിൽ ഇടപെട്ടപ്പോൾ ചിലർക്ക് വലിയ നഷ്ടമുണ്ടായെന്നും അവരാണ് തങ്ങളെ കുടുക്കിയതെന്നും വീഡിയോയിൽ പറയുന്നു.
അന്യ സംസ്ഥാനത്ത് നിന്ന് കഞ്ചാവും ആയുധവും വരുന്നുണ്ട് ഞങ്ങൾ അന്ന് ഇതൊക്കെ വെളിപ്പെടുത്തിയതാണ്. അന്ന് പോലീസ് ശ്രദ്ധിച്ചിരുന്നെങ്കിൽ കോതമംഗലത്തുള്ള മനസയ്ക്ക് ജീവൻ നഷ്ടപെടില്ലായിരുന്നു. മാഫിയ സംഘമാണ് ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് ഇതൊക്കെ ചെയ്യുന്നതെന്നും വീഡിയോയിൽ പറയുന്നു.