Wednesday, April 24, 2024
-Advertisements-
KERALA NEWSഞാൻ അവളെ രാജകുമാരിയെ പോലെ ആണ് അയച്ചത് പക്ഷെ അവളെ അവസാനമായി കണ്ടപ്പോൾ അവൾ പിച്ചക്കാരിയെ...

ഞാൻ അവളെ രാജകുമാരിയെ പോലെ ആണ് അയച്ചത് പക്ഷെ അവളെ അവസാനമായി കണ്ടപ്പോൾ അവൾ പിച്ചക്കാരിയെ പോലെയായിരുന്നു ; പൂനെയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : പൂനയിൽ മലയാളി യുവതി ഭർതൃ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതിയെ (29) മരിച്ച നിലയിൽ കണ്ടെത്തുകയും എന്നാൽ പ്രീതി ആത്മഹത്യ ചെയ്യില്ലെന്നും പ്രീതിയുടെ മരണം കൊലപാതകമാണെന്നും ആരോപിച്ഛ് കുടുംബം രംഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ആറു വർഷം മുൻപാണ് പ്രീതിയും അഖിലും തമ്മിൽ വിവാഹിതരായത്. വിവാഹ സമയത്ത് 85 ലക്ഷം രൂപയും 125 പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് വിവാഹം നടത്തിയതെന്ന് പ്രീതിയുടെ കുടുംബം പറയുന്നു. എന്നാൽ വീണ്ടും പണം ആവിശ്യപ്പെട്ട് പ്രീതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. പ്രീതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായും കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം കുടുംബത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രീതി ഭർത്താവിൽ നിന്നും സ്ത്രീധനത്തിന്റെ പേരിൽ പീഡനം നേരിടുന്നതായി സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. ഭർത്താവും, ഭർതൃ മാതാവും സ്ത്രീധനം ആവിശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നു.

മകളെ അവർ കൊന്നതാണെന്നും, തന്റെ മകൾക്ക് മരിക്കേണ്ട സാഹചര്യം ഇല്ല കാരണം അവൾക്ക് ഞങ്ങളുടെ അടുത്ത് വന്നാൽ മതി. ഇത്രയും കാലം സാമ്പത്തികമായും അല്ലാതെയും അവളെ സഹായിച്ചിരുന്നത് താൻ ആണെന്നും പ്രീതിയുടെ പിതാവ് പറയുന്നു. ഞങ്ങളെ കാണാനായി വരാൻ തയ്യാറായി ടിക്കറ്റ് എടുത്ത് വെച്ചതാണ് ഞങ്ങളുടെ അടുത്തെത്തിയാൽ അവൾ തിരിച്ച് വരില്ലെന്ന് അവർ മനസിലാക്കിയെന്നും പ്രീതിയുടെ പിതാവ് പറയുന്നു.

ഞാൻ അവളെ രാജകുമാരിയെ പോലെ ആണ് അയച്ചത് പക്ഷെ അവളെ അവസാനമായി കണ്ടപ്പോൾ അവൾ പിച്ചക്കാരിയെ പോലെയായിരുന്നു. വിവാഹത്തിന് നൽകിയ ആഭരണങ്ങളെല്ലാം അവർ വിറ്റു. അവരുടെ ബിസിനസ് തകർന്നപ്പോൾ രണ്ട് തവണ പണം നൽകി താൻ സഹായിച്ചിട്ടുണ്ട്.

മകൾ മരിച്ച വിവരം മറ്റൊരാൾ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് അഖിലോ,അവന്റെ അമ്മയോ ഞങ്ങളെ വിളിച്ചില്ല. അമ്മയും മകനും ജോലി കഴിഞ്ഞ് വരുമ്പോൾ പ്രീതി തൂങ്ങി മരിച്ച നിലയിൽ ആയിരുന്നെന്നാണ് അവർ പറയുന്നത് എന്നാൽ മറ്റുള്ളവർ വരുന്നതിന് മുൻപ് ഇവർ രണ്ടുപേരും ചേർന്ന് മൃദദേഹം താഴെയിറക്കി സോഫയിൽ കിടത്തി. തൂങ്ങി മരണത്തിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെന്നും പ്രീതിയുടെ പിതാവ് പറയുന്നു.

-Advertisements-