Thursday, March 28, 2024
-Advertisements-
KERALA NEWSതട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!

തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!

chanakya news
-Advertisements-

പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ 2019 നവംബർ ഒന്നിന് ആഷിക് അബുവും സംഘവും നടത്തിയ സംഗീത നിശയിലെ അഴിമതികൾ ബിജെപി നേതാവായ സന്ദീപ് വാര്യർ. പുറത്ത് കൊണ്ട് വന്നിരുന്നു. അതിനെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ആഷിക് അബുവിനെതിരെ കേസെടുക്കാനും അന്വേഷിക്കാനും പൊലീസിന് കളക്ടർ നിർദേശം നൽകി.എന്നാൽ കള്ളം കൈയ്യോടെ പിടിച്ചതോടുകൂടി. ആഷിക് അബു ഇതിൽ നിന്നും തലയൂരാൻ കഴിഞ്ഞ ദിവസം ദുരിതസ്വ ഫണ്ടിലേക്ക് ചെറിയൊരു തുക കൈമാറി. ഇപ്പോൾ ഇതാ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ആഷിക് അബുവിനെ കണക്കിന് പരിഹസിച്ചുകൊണ്ടാണ് ജയശങ്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആഷിക് അബുവിനെതിരെ വിമര്ശനം ഉന്നയിച്ചത്. തട്ടിപ്പില്ല, കളവില്ല, മായമില്ല, തികച്ചും സുതാര്യം സത്യസന്ധം എന്ന് പറഞ്ഞു കൊണ്ടാണ് അഡ്വ ജയശങ്കറിന്റെ പരിഹാസം തുടങ്ങുന്നത്.

അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!

2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഞങ്ങൾ നടത്തിയ ‘വമ്പിച്ച’ സംഗീത നിശയെ കുറിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.

മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാർ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.

മേൽപ്പറഞ്ഞ തുകയിൽ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചിട്ടുണ്ട്.

നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കിൽ ഈ പൈസ മുഴുവൻ സംഘാടകർ പുട്ടടിക്കുമായിരുന്നു എന്നും അവർ പറയുന്നു.

ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സർവ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിൽ പണമടയ്ക്കാൻ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.

സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.

-Advertisements-