Saturday, April 20, 2024
-Advertisements-
BUSINESSതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി

chanakya news
-Advertisements-

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി. അദാനി ഗ്രൂപ്പിന് നൽകുന്ന തീരുമാനത്തെ സംസ്ഥാന സർക്കാർ തുടക്കം മുതലേ എതിർത്തിരുന്നു. എന്നാൽ ഇതിനെ അവഗണിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ എയർപോർട്ട് അദാനിക്ക് 50 വർഷത്തെ പാട്ടത്തിന് നൽകാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എയർപോർട്ട് നവീകരണം, വികസനം, നടത്തിപ്പ് തുടങ്ങിയ അധികാരങ്ങളാണ് അദാനി ഗ്രൂപ്പിന് ഇതോടെ ലഭിക്കുക. തിരുവനന്തപുരത്തിനൊപ്പം തന്നെ ഗുവാഹത്തി, ജയ്പൂർ എയർപോർട്ടുകളും സ്വകാര്യമേഖലയ്ക്ക് കേന്ദ്രസർക്കാർ വിട്ടുകൊടുത്തു. കേരള സർക്കാർ കമ്പനി ഉണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തു നടത്തി കൊള്ളാമെന്നുള്ള നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെ കേന്ദ്ര മന്ത്രിസഭായോഗം നിഷേധിക്കുകയായിരുന്നു.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കൂടി തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, പ്രകാശ് ജാവദേക്കർ എന്നിവർ പറഞ്ഞു ടെണ്ടർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും കൂടുതൽ തുക പറഞ്ഞ കമ്പനിയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. നിലവിൽ എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ലക്നൗ, അഹമ്മദാബാദ്, മംഗലാപുരം വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് ആണ് നടത്തുന്നത്. അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം വിട്ടു നൽകരുതെന്നുള്ള നിർദ്ദേശവുമായി സംസ്ഥാന സർക്കാരും കെ എസ് ഐ ഡി സിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഹർജി തള്ളിക്കളഞ്ഞു. എയർപോർട്ട് വരുമാനം കൂട്ടുന്നതിനും വിമാനത്താവളം ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാമാണ് അദാനി ഗ്രൂപ്പിന് എയർപോർട്ട് 50 വർഷത്തെ പാട്ടത്തിന് കേന്ദ്ര സർക്കാർ നൽകുന്നത്.

-Advertisements-