തിരുവനന്തപുരം : പുനലൂരിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ സ്വദേശികളായ ഉത്തമന്റെയും സരസ്വതിയുടെയും മകളായ ആതിരയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എൻ കോളേജിലെ എംഎ അവസാന വർഷ വിദ്യാർത്ഥിയാണ് ആതിര.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന മാതാവ് സരസ്വതി തിരിച്ചെത്തിയപ്പോൾ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. കുറെ നേരം വിളിച്ച് നോക്കിയെങ്കിലും വാതിൽ തുറക്കാത്തതിനാൽ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ മകൾ ആതിരയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സരസ്വതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ആതിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.