എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ 75 കാരിയെ ക്രൂ-രമായ രീതിയിൽ പീ-ഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. എസ് സി, എസ് ടി വകുപ്പുകൾ കൂട്ടിച്ചേർത്താണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഡൽഹിയിലെ നിർഭയക്ക് സമാനമായ രീതിയിലുള്ള ബലാ-ത്സംഗമാണ് 75 കാരിയ്ക്ക് നേരെയുണ്ടായതെന്നും ചികിത്സിച്ച ഡോക്ടർ പറഞ്ഞു. ഗൈനക്കോളജി വിഭാഗത്തിൽ നാല് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. വരുന്ന 44 മുതൽ 72 മണിക്കൂർ വരെയുള്ള സമയം നിർണായകമാണെന്നും നിലവിൽ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിനുശേഷം മാത്രമേ ആരോഗ്യനിലയെ സംബന്ധിച്ചുള്ള കാര്യത്തിൽ കൃത്യമായി പറയാൻ സാധിക്കുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പുകയിലയും ചായയും നൽകാമെന്ന് പറഞ്ഞുകൊണ്ട് പാങ്കോട് ഇരിപ്പചിറയിലുള്ള ഓമനയെന്ന സ്ത്രീ മാതാവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും മകൻ പറയുന്നു. ഇവർക്ക് ഓർമ്മക്കുറവ് മാനസികാവസ്ഥയും ഉള്ളതാണ്. വൃദ്ധയുടെ നിലവിളി കേട്ടതിനെ തുടർന്ന് സമീപ പ്രദേശത്തുള്ളവർ ഓടിയെത്തിയെങ്കിലും അവരോട് ഓമന മോശമായ രീതിയിൽ പെരുമാറിയിരുന്നതായും ബലാത്സം-ഗത്തിനിരയായ സ്ത്രീയുടെ മകൻ ആരോപിക്കുന്നു. സംഭവം നടക്കുന്നത് ഇന്നലെ രാവിലെ 10 മണിയോടെയാണ്. എന്നാൽ വൈകുന്നേരം 3 മണിയോടെ ഇവരെ ഓട്ടോറിക്ഷയിൽ കയറ്റി തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു. അമ്മ വീണു പരിക്കേറ്റതാണെന്നും ആശുപത്രിയിൽ എത്തിക്കണമെന്നാണ് ഇവർ അറിയിച്ചതെന്നും മകൻ പറയുന്നു.
ഇവരെ പഴങ്ങനാട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെനിന്നും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയ്ക്കിടയിൽ വൃദ്ധയുടെ നെഞ്ച് മുതൽ വയറു വരെയുള്ള ഭാഗത്ത് കത്തികൊണ്ട് വരിഞ്ഞുമുറിച്ച നിലയിലാണ് കണ്ടെത്തിയത്. ആന്തരാവയവങ്ങൾക്കും ജനനേന്ദ്രിയത്തിനും സാരമായ രീതിയിലുള്ള പരിക്കേറ്റിട്ടുണ്ട്. എന്നാൽ മൂത്രസഞ്ചി പൊട്ടിയിരുന്നു. സ്വകാര്യഭാഗങ്ങളിൽ മൂർച്ചയേറിയ കത്തികൊണ്ട് മുറിവേൽപ്പിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് വനിതാകമ്മീഷനും സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്.