തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപയോഗിച്ച് ന-ഗ്നശരീരത്തിൽ ചിത്രം വരച്ച സംഭവവുമായി ബന്ധപ്പെട്ട് പോസ്കോ നിയമപ്രകാരം കേസെടുത്ത മുൻ ബിഎസ്എൻഎൽ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ രഹന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ ന-ഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരയ്ക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പോസ്കോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രഹന ഫാത്തിമയ്ക്കെതിരെ അഡ്വക്കേറ്റ് അരുൺ പ്രകാശാണ് സംഭവം ചൂണ്ടിക്കാണിച്ച് പരാതി നൽകിയത്. പ്രത്യയശാസ്ത്രങ്ങളിൽ വിശ്വാസമർപ്പിക്കാനും മക്കളെ അത് പഠിപ്പിക്കുന്നതിനും എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ സമൂഹ മാധ്യമങ്ങൾ വഴി ഇത്തരത്തിൽ വീഡിയോ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത് അത്ര ലളിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളിയത്.