ഡൽഹി: മധ്യപ്രദേശിൽ 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രണ്ടുവർഷത്തോളമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ നാൽപ്പതുകാരനായ വ്യവസായി കസ്റ്റഡിയിൽ. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 11 ന് കോൽഗാവൻ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. സമീർ എന്ന പേരിൽ അറിയപ്പെടുന്ന ആദിക്കിന് രണ്ടുപേരിലും പാസ്പോർട്ടുകൾ ഉള്ളതായി ഇയാളുടെ വീട്ടിലും ജിമ്മിലും സൈബർ കഫെയിലുമായി നടത്തിയ റെയ്ഡിൽ ഇവ കണ്ടെടുത്തതായും പൊലീസ് സൂപ്രണ്ട് റിയാസ് ഇഖ്ബാൽ പറഞ്ഞു.
വിവാഹിതനായിരുന്ന ഇയാൾ 2017 വിവാഹമോചനം നേടുകയുണ്ടായി. പിന്നീട് ഈ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. ഇയാൾ നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നെങ്കിലും പലരും പരാതിപ്പെടാൻ തയ്യാറായിരുന്നില്ലന്ന് ജില്ലാ പോലീസ് തലവൻ പറയുന്നു. ഇയാളുടെ വീട്ടിലും ഓഫീസിലും നടത്തിയ തിരച്ചിലിനൊടുവിൽ എംപിയുടെയും എംഎൽഎയും ലെറ്റർ പാടും കണ്ടെടുത്തിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വിഐപി കോട്ടയിൽ സംഭരണം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ ലെറ്റർ പാടുകൾ ഉപയോഗിച്ചിരുന്നതെന്നാണ് പറയുന്നത്. അനധികൃത പണമിടപാട് സംബന്ധിച്ചുള്ള വിഷയത്തിനും ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.