14 വയസ്സുകാരിയെ നിരന്തരം പീ ഡിപ്പിക്കുകയും ഗർഭിണിയാക്കി വിവാഹവും കഴിച്ച സഹോദരി ഭർത്താവിനെ തിരുച്ചിറപള്ളി പോലീസ് അറസ്റ്റ് ചെയ്തു. 24 വയസ്സുകാരൻ മയിലാടുതുറെ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനം നടന്ന വിവരം മറച്ചു വെയ്ക്കുകയും, ഇയാൾക്ക് തന്നെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്ത പെണ്കുട്ടിയുടെ മാതാവ് 48 വയസ്സുകാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.
മയിലാടുതുറെ ഗവണ്മെന്റ് ആശുപത്രിയിൽ ജൂലൈ 19 നാണ് 14 വയസ്സുകാരി പെണ്കുട്ടി പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവം അറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കാര്യങ്ങൾ അന്വേഷിക്കുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരിന്നു. പിന്നീട് പോലീസ് എത്തി പെണ്കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ശുചികരണ തൊഴിലാളിയായ അമ്മയ്ക്ക് ഒപ്പം കഴിഞ്ഞിരുന്ന പെണ്കുട്ടിയെ അയാൾ നിരന്തരം പീഡിപ്പിക്കുന്ന കാര്യം അമ്മ അറിഞ്ഞെങ്കിലും അത് മറച്ചു വെയ്ക്കുകയിരുന്നു.
14 വയസ്സുകാരിയെയും കുഞ്ഞിനേയും ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും പീ ഡന വിവരം രഹസ്യമാക്കി വെയ്ക്കുക, ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുക തുടങ്ങിവ വകുപ്പുകൾ പ്രകാരമാണ് പെൺകുട്ടിയുടെ മാതാവിന് എതിരെ കേസ് എടുത്തിരിക്കുന്നത്.