സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത സംഭവത്തിൽ സർക്കാറിനെതിരെ ട്രോൾ രൂപത്തിൽ പ്രതികരണവുമായി സിനിമാ നടൻ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. എന്നാൽ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…
പഴയ നകസലേറ്റുകൾക്കൊക്കെ അമ്മമാരുടെ ശാപത്തിൽ എന്നാണ് വിശ്വാസമുണ്ടായത്?.. ഏല്ലാ മനുഷ്യർക്കും അമ്മമാരുണ്ട്… ബീഫ് നിരോധനത്തിൽ കൊല ചെയ്യപ്പെട്ടവർക്ക്, വർഗ്ഗീയ കാലപത്തിൽ മാനം നഷട്ടപ്പെട്ടവർക്ക്, ബലാ-ൽസംഘം ചെയപ്പെട്ട പെൺകുട്ടികൾക്ക്, അടിയന്തരാവസ്ഥയിൽ കൊല ചെയപ്പെട്ട രാജനെ പോലെയുള്ളവർക്ക് അങ്ങിനെ അങ്ങിനെ… ഇവരുടെയൊക്കെ അമ്മമാർ എത്ര തവണ പ്രതികളെ ശപിച്ചിട്ടുണ്ടാവും.. എന്നിട്ട് അവർക്കൊക്കെ നീതി കിട്ടിയോ?… അന്നൊന്നും കാണാത്ത പുതിയ അമ്മ സ്നേഹം കണ്ടു പിടിച്ചതുകൊണ്ട് ചോദിക്കുകയാണ്… പഴയ നകസലേറ്റ് 916 സഖാക്കളെ.. കുടെയുണ്ടായിരുന്ന മരണപ്പെട്ടു പോയ സഖാക്കളുടെ എത്ര അമ്മമാരെ നിങ്ങൾ പിന്നീട് കണ്ടിട്ടുണ്ട് ?… എത്ര തവണ അവർക്ക് ഒരു നേരത്തെ അരി വാങ്ങി കൊടുത്തിട്ടുണ്ട് ?.. ഈ രാജ്യത്തിന്റെ ഭാവിയോർത്ത് ഈ കോവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരൻ തള്ളുകളെങ്കിലും തളളാതിരിക്കു പ്രിയപ്പെട്ട പഴയ നകസലേറ്റ് കണാരൻമാരെ…