തിരുവനന്തപുരം : മന്ത്രി എകെ ശശീന്ദ്രൻ പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച വിവാദത്തിൽ നടപടിയുമായി എൻസിപി സംസ്ഥാന നേതൃത്വം. പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെയും മറ്റ് ആറു പേരെയും പാർട്ടിയിൽ നിന്നും പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതായി മാത്യൂസ് ജോർജ് അധ്യക്ഷനായ സമിതി കണ്ടെത്തി.
സംഭവത്തിൽ എകെ ശശീന്ദ്രനെയും പാർട്ടി രൂക്ഷമായി വിമർശിച്ചു. മന്ത്രി എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കേണ്ടതായിരുന്നു. അതേസമയം പാർട്ടി നേതാവ് എന്ന നിലയ്ക്ക് വിഷയത്തിൽ ഇടപെട്ടതിൽ തെറ്റില്ലെന്നും പാർട്ടി വ്യക്തമാക്കി.