Friday, April 19, 2024
-Advertisements-
KERALA NEWSപീഡിപ്പിക്കുന്നത് കണ്ട് രസിച്ചിരുന്ന അനീഷ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു ; കൊച്ചിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച...

പീഡിപ്പിക്കുന്നത് കണ്ട് രസിച്ചിരുന്ന അനീഷ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു ; കൊച്ചിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപികയടക്കമുള്ളവർക്ക് ശിക്ഷ വിധിച്ച് കോടതി

chanakya news
-Advertisements-

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഘം ചെയ്ത കേസിൽ സൺഡേ സ്‌കൂൾ അധ്യാപികയടക്കം നാല് പേരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കിഴക്കമ്പലം സ്വദേശിനിയായ അനീഷ (28), പട്ടിമറ്റം സ്വദേശി ഹർഷാദ് (24), തൃക്കാക്കര സ്വദേശി ജോൺസ് മാത്യു (24), കിഴക്കമ്പലം സ്വദേശി ജിബിൻ (24) എന്നിവരെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

പ്രതികളായ അനീഷ 32 വർഷവും, ഹർഷാദ് 28 വർഷവും ജോൺസ് മാത്യു 12 വർഷവും, ജിബിൻ 48 വർഷവും തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറയുന്നു. കൂടാതെ പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം. ഈ തുക ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.

ആറു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൺഡേ സ്‌കൂളിൽ പഠിപ്പിക്കുന്ന അനീഷയാണ് പതിനാല് വയസുകാരിയായ പെൺകുട്ടിയെ മറ്റ് പ്രതികൾക്ക് പരിചയപ്പെടുത്തിയത്. അനീഷ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പെൺകുട്ടിയെ യുവാക്കൾക്ക് കാഴ്ച വെയ്ക്കുകയായിരുന്നു. പീഡിപ്പിക്കാൻ ആവിശ്യമായ സഹായങ്ങൾ ചെയ്തതും അനീഷയായിരുന്നു. പീഡിപ്പിക്കുന്നത് കണ്ട് രസിച്ചിരുന്ന അനീഷ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

-Advertisements-