പാറശാല : ഭാര്യയ്‌ക്കെതിരെ പോലീസിൽ പരാതി നൽകാനെത്തിയ വിമുക്ത ഭടൻ പൊലീസുകാരെ മർദ്ധിച്ചു. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പൊഴിയൂർ സ്വദേശി ഷാൻവിൻ ഫ്രഡാണ് പൊലീസുകാരെ മർദ്ധിച്ചത്. ഭാര്യക്കെതിരെ പരാതി എഴുതി കൊടുക്കുന്നതിനിടയിൽ ഭാര്യ വരികയും ഇവർ തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. ശബ്ദം ഉയർത്തി സംസാരിച്ച ഷാൻവിനോട് ബഹളം വയ്ക്കരുതെന്ന് പോലീസ് താക്കീത് ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചത്.
ബഹളം വയ്ക്കെരുതെന്ന പോലീസിന്റെ താക്കീത് ഷാൻവിനെ ചൊടിപ്പിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എടുത്ത് എറിയുകയും മർദ്ധിക്കുകയുമായിരുന്നു. പിന്നീട് മാനസീക വിഭ്രാന്തി കാണിച്ച ഇയാളെ കൂടുതൽ പോലീസുകാർ ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ്.