Thursday, April 25, 2024
-Advertisements-
KERALA NEWSഭർത്താവിനോട് പോലും നീതി പുലർത്താത്ത കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹമോചനം നേടാൻ പോകുന്നു...

ഭർത്താവിനോട് പോലും നീതി പുലർത്താത്ത കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹമോചനം നേടാൻ പോകുന്നു ; മനോരമ അവതാരിക നിഷ പുരുഷോത്തമനെതിരെ സിപിഎം പ്രവർത്തകൻ

chanakya news
-Advertisements-

കൊച്ചി: മനോരമ ചാനലിലെ മുതിർന്ന വാർത്ത അവതാരകയാണ് നിഷ പുരുഷോത്തമൻ. തികഞ്ഞ കോൺഗ്രസ് പക്ഷവാദിയാണെന്നാണ് നിഷയെ കുറിച്ച് ഇടതുപക്ഷം ആരോപിക്കുന്നത്. വാർത്താ വായനയ്ക്കിടെ ഉണ്ടാകുന്ന പിഴവുകൾ ഉയർത്തിക്കാട്ടി വിമർശനവും എതിരാളികൾ നടത്തുന്നു. സ്ഥാനം മോഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന കോൺഗ്രസുകാരിയാണെന്ന് കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാം അപ്പുറത്തായിരുന്നു ദേശാഭിമാനിയിലെ സർക്കുലേഷൻ സ്റ്റാഫ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള വിനീത് വി യു എന്ന ആളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും നിഷയ്ക്കെതിരെ ഉണ്ടായ കടന്നാക്രമണം.

ദേശാഭിമാനിയിലെ ജീവനക്കാരനും സഖാവുമായ വിനീത് നിഷ പുരുഷോത്തമനെതിരെ അധിക്ഷേപവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനെതിരെ ആരുംതന്നെ പ്രതികരിക്കാനോ തയ്യാറായിരുന്നില്ല. തുടർന്ന് ഈ വിഷയം മനോരമ ഗൗരവത്തോടെ എടുക്കുകയായിരുന്നു. ഗൗരവം മനസ്സിലായതോടെ വിനീത് പോസ്റ്റ് മുക്കുകയും ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഭർത്താവിനോട് പോലും നീതി പുലർത്താത്ത കള്ളം പറയുന്ന ഉത്തമനായ പുരുഷനെ മകൾ വിവാഹമോചനം നേടാൻ പോകുന്നു… കാണാം… തെറ്റ് ചെയ്യാത്തവർ ആരുമില്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- ഇങ്ങനെയാണ് നിഷ പുരുഷോത്തമനെതിരെ സ്ത്രീ വിരുദ്ധത നിറച്ച രീതിയിലുള്ള ദേശാഭിമാനി സർക്കുലേഷൻ സ്റ്റാഫിന്റെ ഭാഗത്തുനിന്നുമുണ്ടായ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീവിരുദ്ധത പോസ്റ്റിൽ ഉയർത്തിക്കാട്ടിയത് ദേശാഭിമാനിക്കാരനായതിനാൽ ആരുംതന്നെ പ്രതികരിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിൽ പോയി കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായ പി എം മനോജിന്റെ പരിഹാസം സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുമ്പോളാണ് നിഷയ്ക്ക് നേരെയും ഇത്തരമൊരു കടന്നാക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ പത്രപ്രവർത്തക യൂണിയനാകട്ടെ ഇതിനോട് മൗനം പാലിക്കുകയാണ്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം വാചകങ്ങൾക്കെതിരെ ശക്തമായ രീതിയിലുള്ള വികാരവും പ്രതികരണവും ഉയരണമെന്നുള്ള ആവശ്യവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. സ്ത്രീ അവതാരകയുടെ ആത്മവിശ്വാസത്തെ തകർക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് ഇതൊന്നും സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാറിനെതിരെയുള്ള അഴിമതിയാരോപണങ്ങൾ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യുമ്പോൾ ഇവർക്കെതിരെ വ്യക്തിപരമായി ഇല്ലാക്കഥകൾ ചമയ്ക്കുകയും ആക്ഷേപം നടത്തുകയും അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം രീതികൾ ശരിയല്ലെന്നാണ് പൊതുവേ ഉയർന്നുവരുന്നത്. രാഹുൽഗാന്ധിയുടെ ടീമിലിടം പിടിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമുള്ള ശ്രമവുമാണ് നിഷ പുരുഷോത്തമൻ നടത്തുന്നതെന്നും ഇതിനുമുൻപും സൈബർ സഖാക്കൾ ആരോപിച്ചിരുന്നു. എന്നാൽ അന്നൊന്നും ഇത്തരത്തിൽ രൂക്ഷമായ രീതിയിലുള്ള അധിക്ഷേപങ്ങൾ വ്യക്തിപരമായ രീതിയിൽ ഉയർന്നിരുന്നില്ല. നിഷയുടെ ട്വിറ്റർ ഉപയോഗം രാഹുൽഗാന്ധിയുടെ ടീമിൽ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സഖാക്കൾ ആരോപിക്കുന്നുണ്ട്. ഇടുക്കി നിയമസഭാ സീറ്റ് ലക്ഷ്യം വെച്ചുകൊണ്ടാണ് നിഷ പുരുഷോത്തമൻ നീങ്ങുന്നതെന്നും ഇത് സംബന്ധിച്ചുള്ള കാര്യം കോൺഗ്രസ്സിൽ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും സിപിഎം അനുകൂലികൾ ആരോപിക്കുന്നുണ്ട്.

കൂടാതെ ഇടുക്കി ജില്ലയിലെ കെ എസ് യു, യൂത്ത് കോൺഗ്രസ് പരിപാടികളിലും ഇവർ സജീവമാണെന്നും ഇടുക്കിയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി രണ്ടുതവണ നിഷയുടെ പിതാവായ ടി ജി പുരുഷോത്തമൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും ഇടയ്ക്ക് നിഷയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ പലപ്പോഴും എടുത്തുപറയുന്നുണ്ട്. വാർത്താ അവതരണത്തിലും ശക്തമായ രീതിയിൽ കോൺഗ്രസ് പാരമ്പര്യം എടുത്തു കാട്ടുകയാണ് നിഷ ചെയ്യുന്നതെന്ന് സിപിഎം അനുഭാവികൾ ആരോപിക്കുന്നുണ്ട്. കോൺഗ്രസിനെ അനുകൂലിക്കുകയും ഇടത് നേതാക്കൾക്ക് അനുകൂലമായ രീതിയിലുള്ള ചർച്ചകൾ നയിക്കുന്നില്ലെന്നുള്ള ആരോപണങ്ങളും ഉയർത്തിക്കൊണ്ടാണ് നീഷ പുരുഷോത്തമനെതിരെ സഖാക്കൾ കേട്ടാലറയ്ക്കുന്ന തെ-റികൾ വിളിക്കുന്നതെന്നും ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ സ്ത്രീ സമത്വം പറയുന്ന സഖാക്കൾ ഇത്തരത്തിൽ ഒരു സ്ത്രീയെ പരസ്യമായ രീതിയിൽ അപമാനിക്കുന്നതിന് പിന്നിലുള്ള പ്രത്യയശാസ്ത്ര രഹസ്യം എന്താണെന്ന് പിടികിട്ടുന്നില്ലെന്നും വിമർശകർ പറയുന്നു.

-Advertisements-