കൊച്ചി : വീട്ടമ്മയായ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയെന്ന പരാതിയിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്. വിവാഹിതയും നാല് വയസുകാരിയുടെ മതവുമായ യുവതി അലൻ പോൾ എന്ന യുവാവിനെതിരെ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഗർഭിണിയാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ പണമിടപാടുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് തനിക്കെതിരെ യുവതി വ്യാജ പരാതി നല്കാൻ കാരണമെന്ന് യുവാവ് പറയുന്നു.
നേരത്തെ കാക്കനാടുള്ള കമ്പനിയിൽ യുവാവും യുവതിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതിയെ അലൻ പോൾ രാവിലെ ഓഫീസിലേത്താൻ ആവിശ്യപെടുകയും. ഓഫീസിൽ വച്ച് ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആഗസ്റ്റ് 29 നാണ് ഓഫീസിൽ മറ്റ് ജീവനക്കാർ എത്തുന്നതിന് മുൻപ് തന്നെ പീഡിപ്പിച്ചതെന്നും, സെപ്റ്റംബർ 19 ന് താൻ ഗർഭിണിയാണെന്ന് അറിഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞാൽ എന്ത് സംഭവിക്കുമെന്നുള്ള ഭയം കാരണം പീഡന വിവരം ആരോടും പറഞ്ഞില്ലെന്നും യുവതി പറയുന്നു.
ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ ഇക്കാര്യം അലൻ പോളിനെ അറിയിച്ചു. എന്നാൽ ഗർഭം അലസിപ്പിക്കാനാണ് അലൻ ആവശ്യപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ ഭർത്താവ് തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്‌തെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പീഡനം നടന്നതിന് ശേഷം ഭയം കാരണം പുറത്ത് പറഞ്ഞില്ല എന്നത് വിചിത്രമായ വാദമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് യുവാവിന് ജാമ്യം അനുവദിച്ചു.