ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിതിൻ (22) നെയാണ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഈ മാസം ഒന്നാം തീയതിയാണ് നിതിൻ ബെംഗളൂരു എഎംസി കോളേജിൽ ചേർന്ന് പഠനം ആരംഭിച്ചത്. മാതാപിതാക്കളെ പിരിഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോളേജിലെ ടോയിലറ്റിൽ കയറിയ നിധിൻ കത്തി കൊണ്ട് കഴുത്ത് അറുക്കുകയായിരുന്നെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
അതേസമയം മാതാപിതാക്കൾ ദുബായിലാണ്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. കോളേജിലേക്ക് തന്നെ കാണാൻ വരാത്തതിൽ മാതാപിതാക്കളുമായി നിധിൻ വഴക്കിട്ടിരുന്നു. ദിവസങ്ങളായി നിധിൻ മനോവിഷമത്തിലായിരുന്നതായി സുഹൃത്തുക്കളും പറയുന്നു.