മലപ്പുറം : കല്പകഞ്ചേരിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് അദ്ധ്യാപകൻ മുങ്ങിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പീഡിപ്പിച്ച അധ്യാപകന്റെ ഉടമസ്ഥതയിലാണ് സ്‌കൂൾ നടത്തുന്നത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് അധ്യാപകനായ സലാഹുദീൻ അശ്‌ളീല മെസേജുകൾ അയച്ചിരുന്നത്. നിരവധി പെൺകുട്ടികൾക്ക് ഇയാൾ ഇത്തരത്തിൽ മെസേജുകൾ അയച്ചതായാണ് വിവരം.
വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തോടെയാണ് ഇയാൾ പെൺകുട്ടികളെ സമീപിക്കുന്നത്. കൂടാതെ ടൂറുപോകാനുള്ള പണവും സ്‌കൂൾ ഫീസും അടക്കാമെന്നും പെൺകുട്ടികൾക്ക് വാഗ്ദാനം നൽകും. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. നേരത്തെ ഇയാൾ പെൺകുട്ടിയുടെ വിവാഹാലോചന മുടക്കിയതായും പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു.
പെൺകുട്ടിക്ക് സലാഹുദീനെ ഇഷ്ടമാണെന്ന് ചാറ്റിൽ പറയുന്നുണ്ട്. വിദ്യാർത്ഥിയുമായി അടുപ്പത്തിലായ സലാഹുദീൻ ഒരു ദിവസം വിദ്യാർത്ഥിനിയെ കാറിൽ കയറ്റി വിവാഹ ചടങ് പോലെ നടത്തിയതായും ഇത് പെൺകുട്ടി വിശ്വസിക്കുകയും ചെയ്തു എന്നാണ് വീട്ടുകാർ പറയുന്നത്. പ്രതിയുടെ സുഹൃത്തുക്കളായ മദ്രസ അധ്യാപകരാണ് കാറിൽ സാക്ഷികളായി ഉണ്ടായിരുന്നത്.
പിതാവിന്റെ ഫോണിൽ നിന്നുമാണ് പെൺകുട്ടി സലാഹുദീനുമായി ചാറ്റ് ചെയ്തിരുന്നത്. എന്നാൽ കാറിനുള്ളിൽ നടന്ന ചടങ്ങിന് ശേഷം സലാഹുദ്ധീൻ പുതിയ ഫോൺ വാങ്ങിച്ച് നൽകുകയായിരുന്നു.
-Advertisements-
മുത്തേ മലർന്ന് കിടക്ക് ; കല്പകഞ്ചേരിയിൽ മദ്രസ അധ്യാപകൻ പെൺകുട്ടികളുമായി നടത്തിയ അശ്‌ളീല ചാറ്റ് പുറത്ത്
-Advertisements-
-Advertisements-