Saturday, April 20, 2024
-Advertisements-
KERALA NEWSമൂന്നാം വിവാഹവാർഷികത്തിനും ജന്മദിനത്തിനും മണിക്കൂറുകൾക്ക് മുൻപെ മെറിൻ യാത്രയായി; ഇതൊന്നുമറിയാതെ അമ്മയെയും കത്ത് മെറിന്റെ പൊന്നോമന

മൂന്നാം വിവാഹവാർഷികത്തിനും ജന്മദിനത്തിനും മണിക്കൂറുകൾക്ക് മുൻപെ മെറിൻ യാത്രയായി; ഇതൊന്നുമറിയാതെ അമ്മയെയും കത്ത് മെറിന്റെ പൊന്നോമന

chanakya news
-Advertisements-

മെറിൻ ജോയിയുടെ മര-ണത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് കുടുംബവും നാട്ടുകാരും. അമേരിക്കയിൽ ജോലി ചെയ്യുന്ന മെറിൻ ജോയിയെ ഭർത്താവ് അതിക്രൂ-രമായി കത്തികൊണ്ട് കുത്തുകയും ശേഷം വാഹനം ശരീരത്തിൽ കയറ്റി കൊ-ലപ്പെടുത്തുകയായിരുന്നു. മെറിന്റെ മര-ണപ്പെട്ട വിവരം ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബാംഗങ്ങൾ അറിയുന്നത്. എന്നാൽ തന്റെ അമ്മ നഷ്ടപ്പെട്ടുവെന്നുള്ള കാര്യം ഏകമകളായ മുത്തുമണി അറിഞ്ഞിട്ടില്ല. കഴിഞ്ഞ അവധിക്ക് മെറിനും ഭർത്താവ് നെവിനും നാട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും തുടർന്ന് മകളെ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും അടുക്കലേൽപ്പിച്ചിട്ടാണ് ജോലിക്ക് പോയത്.

ജോലി കഴിഞ്ഞ് ഉടൻതന്നെ മകളെ ഫോണിൽ വിളിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യം മര-ണവെപ്രാളത്തിൽ പിടയുമ്പോഴും മെറിൻ തനിക്കൊരു മകൾ ഉണ്ടെന്നാണ് പറഞ്ഞത്. രണ്ടു വയസ്സുള്ള നോറയെ വിട്ട് തന്റെ മാതാവ് പോയത് ആ കുരുന്നു അറിഞ്ഞിരുന്നില്ല. അതിലേറെ വിഷമിപ്പിക്കുന്നത് 2016 ജൂലൈ 30 നായിരുന്നു ചങ്ങനാശ്ശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകനും മെറിനും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് മെറിനെ നെവിൻ അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൂടാതെ മെറിന്റെ 27 ആം ജന്മദിനം കൂടിയാണ് നാളെ. മകൾക്ക് ജന്മദിനാശംസകൾ നേരുന്നതിനുവേണ്ടി കാത്തിരിക്കുമ്പോൾ നാട്ടുകാരും കുടുംബാംഗങ്ങളും അറിയുന്നത് അവളുടെ വിയോഗ വാർത്തയാണ്.

സന്തോഷത്തിലാനന്ദിക്കണ്ട സമയത്ത് വന്നെത്തിയത് അക്ഷരാർത്ഥത്തിൽ കണ്ണുകളെ ഈറനണിയിക്കുന്ന വാർത്തയാണ്. മെറിന് കുട്ടി പിറന്നത് അമേരിക്കയിൽ വെച്ചാണ്. ശേഷം ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ എത്തിയപ്പോഴാണ് പേരക്കുട്ടിയെ കാണാൻ മാതാവ് മേഴ്‌സിയ്ക്കും പിതാവ് ജോയിക്കും അവസരമുണ്ടായത്. അമേരിക്കയിൽ നിന്നും നെവിന്റെ വീട്ടിലേക്കാണ് മെറിനും ഭർത്താവും എത്തിയത്. എന്നാൽ ജനുവരിയിൽ നെവിൻ തനിയെ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.നെവിൻ മടങ്ങിയതിനു ശേഷം ജനുവരി 29 ന് മെറിൻ അമേരിക്കയിലേക്ക് തനിയെ മടങ്ങുകയായിരുന്നു.

തൊടുപുഴ മുട്ടം സ്വദേശിനിയായ യുവതിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജോലിയ്ക്ക് പോയിരുന്നതും ഇവിടെ നിന്നാണ്. നെവിന്റെ ജോലി മറ്റൊരു സ്ഥലത്തായതിനാൽ താമസിച്ചിരുന്നത് മാറിയാമായിരുന്നു. ജോലിക്ക് പോകേണ്ടതിനാൽ മകൾ നോറയെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് മെറിൻ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. മെറിൻ നിലവിൽ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്നും മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറാൻ കാത്തിരിക്കയാണ് ഭർത്താവ് നെവിൻ മെറിനെ അതിക്രൂ-രമായ രീതിയിൽ കൊ-ലപ്പെടുത്തുന്നത്.

-Advertisements-