Friday, March 29, 2024
-Advertisements-
Uncategorizedമെർസൽ സിനിമയിൽ കേന്ദസർക്കാരിനെയും മോദിയെയും നോട്ട് നിരോധനവുമെല്ലാം വിമര്ശനമാക്കിയ വിജയ്ക്ക് കിട്ടിയ ഓരോ പണികളെ

മെർസൽ സിനിമയിൽ കേന്ദസർക്കാരിനെയും മോദിയെയും നോട്ട് നിരോധനവുമെല്ലാം വിമര്ശനമാക്കിയ വിജയ്ക്ക് കിട്ടിയ ഓരോ പണികളെ

chanakya news
-Advertisements-

ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു തമിഴ് സിനിമ താരത്തെ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് പിടികൂടി അന്വേഷണം നടത്തിയപ്പോൾ തെളിയുന്നത് വൻ കള്ളപ്പണ ശേഖരങ്ങളും രേഖകളുമാണ്. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആളുവരെയായി മാറിയ വിജയ്ക്കാണ് ഇപ്പോൾ ഈ കുരുക്ക് വീണിരിക്കുന്നത്. ഓരോ വർഷവും ഓരോ സിനിമയിലും കോടികൾ പ്രതിഫലം വാങ്ങുന്നു. എന്നിട്ടും ടാക്സ് വെട്ടിപ്പ് നടത്തി. കണക്കു ഇൻകം ടാക്സ് കാണാതിരിക്കാൻ പ്രതിഫലം കുറെ പണമായിട്ട് വാങ്ങി. ഇപ്പോൾ എന്തായാലും വലിയ പണിയാണ് കിട്ടിയിരിക്കുന്നത്.

ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

40 കോടി രൂപയാണത്രെ ബിജിൽ സിനിമയിൽ അഭിനയിച്ചതിന് കരാർ പ്രകാരം വിജയ് പ്രതിഫലം വാങ്ങിയത്.
അതിന് പുറമെ സിനിമ 300 കോടി കടന്നപ്പോൾ ലാഭ വിഹിതമായി വലിയൊരു തുക രേഖകൾ ഇല്ലാതെ പണമായും കൈപറ്റി.
അടുത്തതായി ഇറങ്ങുന്ന സൺ നെറ്റ്വർക് നിർമിക്കുന്ന സിനിമയിൽ നൂറ് കോടി രൂപയാണ് വിജയുടെ പ്രതിഫലം എന്നത് വലിയ വാർത്തയായിരുന്നു രണ്ട് മാസം മുൻപ് തമിഴ്‌നാട്ടിൽ.
ഇതോടെ രജനികാന്തിനെയും മറികടന്നു തമിഴിൽ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടൻ ആയി വിജയ് മാറി.

2014ൽ ജില്ലാ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ 16 കോടി രൂപയായിരുന്നു വിജയുടെ പ്രതിഫലം.
2015ൽ പുലിയിൽ എത്തിയപ്പോൾ അത് ഇരട്ടിയായി 30 കോടിയായി.
2017ൽ മെർസലിൽ അഭിനയിക്കുമ്പോളേക്കും 35 കോടിയായി.
2019ൽ ബിജിൽ ഇറങ്ങുമ്പോൾ 40 കോടിയും.
ഓരോ വർഷവും യാതൊരു മാനദണ്ഡവും ഇല്ലാതെ അഞ്ചും പത്തും കോടിയായി പ്രതിഫലം ഇങ്ങനെ ഉയരുന്നുണ്ട്.
പക്ഷെ ഇൻകം ടാക്സ് അടക്കുന്നതിൽ മാത്രം അതൊട്ടും കൂടുന്നുമില്ല.
അഞ്ചു വർഷമായി ഒരേ സ്ളാബിൽ ആശാൻ ഒരേ ടാക്സ് അടച്ചു പോരുകയാണ്.
കണക്ക് കാണിക്കാതിരിക്കാൻ പലപ്പോഴും പ്രതിഫലം പണമായി തന്നെ വാങ്ങുകയാണ്.

2019ൽ ബിജിൽ എന്ന സിനിമ നിർമിച്ച AGS സിനിമാസ് എന്ന നിർമ്മാണ കമ്പനിക്ക് എതിരെ ഇൻകം ടാക്സ് വെട്ടിപ്പിന് കേസ് എടുക്കുക ഉണ്ടായി.
ഐ.ടി ഡിപ്പാർട്ടമെന്റ് കമ്പനിയുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 59 കോടി രൂപയുടെ കള്ളപ്പണ ഇടപാട് പുറത്തു വന്നു.
ഇന്നലെ സിനിമയുടെ ഫൈനാൻഷ്യർ ആയ അംബു ചെല്ലിയാൻ എന്നയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ കണക്കിൽ പെടാത്ത 25 കോടി രൂപ കണ്ടെടുക്കുകയുണ്ടായി.
ഇയാളും വിജയും തമ്മിൽ നിരവധി തവണ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിവും ലഭിച്ചു.

ഈ സാഹചര്യത്തിലാണ് ഐ.ടി ഉദ്യോഗസ്ഥർ ഇന്നലെ വിജയുടെ സിനിമാ ലൊക്കേഷനിൽ എത്തി അയാളെ ചോദ്യം ചെയ്യുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും.
അത് ഫാസിസം ആണെന്നും വൈര്യ നിര്യാതന ബുദ്ധിയാണെന്നും അംഗീകരിക്കാൻ ആവില്ലെന്നുമാണ് പുരോഗമനക്കാരുടെ വാദം.

എന്താ കാര്യം?
2017ൽ പുറത്തിറങ്ങിയ മെർസൽ എന്ന സിനിമയിൽ വിജയ് കേന്ദ്ര സർക്കാരിനെയും നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും വിമർശിക്കുന്ന സംഭാഷണങ്ങൾ ഉണ്ടത്രേ.
അതോണ്ട് അതിൽ പിന്നെ വിജയ് എന്ത് കുറ്റം ചെയ്താലും നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര ഏജൻസികൾക്ക് ഇല്ലെന്ന്.
എടുത്താൽ അത് മെർസൽ ഡയലോഗിന്റെ പ്രതികാരം ആയേ കൂട്ടുള്ളൂ.

അപ്പൊ ടാക്സ് വെട്ടിച്ചത്?
കണ്ടില്ലെന്ന് നടിക്കണം.
കള്ളപ്പണം സൂക്ഷിച്ചാൽ?
അറിഞ്ഞതായി ഭാവിക്കരുത്.
നാട് വിട്ട് പോയാലോ?
യോഗമെന്ന് കരുതിക്കോണം.
ആളെ കൊന്നാൽ കേസെടുക്കാവോ?
മോഡി മാറിയിട്ട് ആലോചിക്കാം.
എന്താപ്പൊ ഇതിനൊരു ന്യായം?
മെർസലിലെ ഡയലോഗ്.

അതാണ്‌. മോഡിയേ വിമർശിച്ചു എന്നത് പിന്നെന്ത് കുറ്റവും ചെയ്യാനുള്ള അനുവാദമാണ്.
പുതിയ ഇന്ത്യയിലെ ക്രിമിനൽ ഇമ്മ്യൂണിറ്റി ആണ് കേന്ദ്ര വിമർശനം.

40 കോടി രൂപയാണത്രെ ബിജിൽ സിനിമയിൽ അഭിനയിച്ചതിന് കരാർ പ്രകാരം വിജയ് പ്രതിഫലം വാങ്ങിയത്.അതിന് പുറമെ സിനിമ 300 കോടി…

Sanku T Das यांनी वर पोस्ट केले बुधवार, ५ फेब्रुवारी, २०२०

-Advertisements-