Wednesday, April 24, 2024
-Advertisements-
KERALA NEWSരാജ്യത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ മികച്ച തരം സാനിട്ടറി പാഡുകൾ ലഭ്യമാക്കി അവരുടെ ശുചിത്വത്തിന്റെ ആവശ്യകതയെയും പറ്റി...

രാജ്യത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ മികച്ച തരം സാനിട്ടറി പാഡുകൾ ലഭ്യമാക്കി അവരുടെ ശുചിത്വത്തിന്റെ ആവശ്യകതയെയും പറ്റി സംസാരിക്കുന്നത് . നമ്മുടെ വീട്ടിലെ വിദ്യാഭ്യാസമുള്ള പല പുരുഷന്മാരും ഇന്നും സംസാരിക്കാൻ മടിക്കുന്ന വിഷയമാണ്

chanakya news
-Advertisements-

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ നിസ്സാരമല്ല. രാജ്യത്തെ 6000 ജൻ ഔഷധി സ്റ്റോറുകൾ വഴി 5 കോടിയിലധികം സാനിറ്ററി പാഡുകൾ പാവപ്പെട്ട സ്ത്രീകൾക്ക് ഒരുരൂപ നിരക്കിൽ നൽക്കുകയെന്നുള്ളത് നിസ്സാരമല്ലെന്ന് ലതികാ സുഭാഷ് പറയുന്നു. ആർത്തവം തെരുവിൽ ആഘോഷിച്ചാൽ വനിതാശാക്തീകരണമായെന്ന് ധരിച്ച് മനുഷ്യാവകാശദിനം സർക്കാർ കൊണ്ടാടി. സമാധാന രംഗവേദിയുടെ കവാടത്തിനു പകരം എന്തായിരുന്നു നൽകിയതെന്ന് എല്ലാവർക്കുമറിയാം. തെരുവിൽ അലക്കേണ്ടതല്ല ആർത്തവം. സ്ത്രീ ശാസ്തീകരണമെന്ന് പറഞ്ഞാൽ അവളെ ശാക്തീകരിക്കുക എന്നുള്ളതാണ്. ആർത്തവ സമയത്ത് പാഡ് വാങ്ങുന്നതിനെ കുറിച്ച് അതിന്റെ ഉപയോഗത്തെക്കുറിച്ച് അറിയാത്ത എത്രെയോ സ്ത്രീകളുണ്ട്. അവിടെയാണ്രാജ്യത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളും നേട്ടങ്ങളും ഗുണപ്രദമാകുന്നത്. അവരുടെ ശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്നത്. നമ്മുടെ വീട്ടിലെ വിദ്യാഭ്യാസമുള്ള പല പുരുഷന്മാരും ഇന്നും സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയം കൂടിയാണിത്. പ്രധാനമന്ത്രിയുടെ നല്ല തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ലതിക സുഭാഷിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിലിടം നേടുകയാണ്. കുറിപ്പ് വായിക്കാം.

ഇൻഡ്യൻ പ്രധാനമന്ത്രി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ ജനതയെ അഭിസംബോധന ചെയ്യുമ്പോൾ നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത് ? രാജ്യത്തിലെ കോടിക്കണക്കിന്‌ പെണ്മക്കളുടെ ആർത്തവശുചിത്വത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഇതെന്തെന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം ? ഞാൻ നിൽക്കുന്ന ഈ മണ്ണിൽ ആർത്തവം ആഭാസമാക്കി കൊണ്ടാടിയ സമയം ഉണ്ടായിരുന്നു . സ്ത്രീയുടെ സ്വകാര്യതയെ ശബരിമലയുടെ മറവിൽ നവോത്ഥാനം മുൻനിർത്തി അഴിഞ്ഞാടിയകാലം . ആർത്തവം തെരുവിൽ ആഘോഷിച്ചാൽ വനിതാശാക്തീകരണം ആയെന്ന് ധരിച്ചു സർക്കാർ മനുഷ്യാവകാശദിനം കൊണ്ടാടി . തെരണ്ടുകല്യാണം നടത്താൻ പോക്കില്ലെന്നു പറഞ്ഞു അതിനുപോലും പിരിവുനടത്തിയ വിപ്ലവസഖാക്കളാണ് ഇവിടുള്ളത്. നവോത്ഥാന രംഗവേദിയിലെ കവാടം പോലും എന്തായിരുന്നുവെന്ന് നമുക്കറിയാം . തെരുവിൽ അലക്കേണ്ടതല്ല ആർത്തവം . സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞാൽ അവളെ ശാക്തീകരിക്കുക എന്നാണ് ,ശാരീരികമായി ,മാനസികമായി .ആർത്തവസമയത്തു ഇന്നും പാഡുവാങ്ങിക്കാനോ, അതിന്റെ ഉപയോഗം അറിയാത്തതോആയ സ്ത്രീകൾ എത്രയോപേരുണ്ട് ? അവിടെയാണ് രാജ്യത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ സ്ത്രീകളുടെ നേട്ടങ്ങളെപ്പറ്റിയും,മികച്ച തരം സാനിട്ടറി പാഡുകൾ ലഭ്യമാക്കി അവരുടെ ശുചിത്വത്തിന്റെ ആവശ്യകതയെയും പറ്റി സംസാരിക്കുന്നത് . നമ്മുടെ വീട്ടിലെ വിദ്യാഭ്യാസമുള്ള പല പുരുഷന്മാരും ഇന്നും സംസാരിക്കാൻ മടിക്കുന്ന വിഷയമാണ് . 6,000 ജൻഔഷധി സ്റ്റോറുകൾ വഴി 5 കോടിയിലധികം സാനിറ്ററി പാഡുകൾ പാവപ്പെട്ട സ്ത്രീകൾക്ക് ഒരു രൂപയിൽ നൽകി.നിസ്സാരമല്ല ഇത്.

ബി ജെ പി ശോചാലയങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ നമ്മൾ കക്കൂസെന്നു പറഞ്ഞു കളിയാക്കി .വടക്കെ ഇന്ത്യയിലും , ഈ കൊച്ചു കേരളത്തിലും പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്ന എത്രയോ ജനങ്ങളുണ്ട്. ഇരുട്ടിനുവേണ്ടി കാത്തിരിക്കുന്ന സ്ത്രീകളുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ചന്ദ്രബാബു നായിഡുവാണ് അധികാരത്തിൽ വന്നപ്പോൾ ആദ്യം ഇത് കൊണ്ടുവന്നത്. അതുപോലെ ചാണക വറലി ഇന്ധനമായി ഉപയോഗിച്ച ഗ്രാമീണ മേഖലകളിൽ ഇന്ന് പാചകവാതകം ഉപയോഗിക്കുന്നു . ഇതൊക്കെ സാധാരണക്കാരന്റെ നിസ്സാര ആവശ്യങ്ങളാണ്. പാചകവാതകത്തിന് വിലകൂടുമ്പോഴും സബ്സിഡി മുടക്കം കൂടാതെ യഥാർത്ഥ ഉപഭോക്താവിന് ബാങ്കിൽ കിട്ടുന്നുണ്ട് .നിയമത്തിന്റെ നൂലാമാലകളിൽ നിന്നും തടസ്സങ്ങൾ ഉണ്ടാവാതെ ഇതൊക്കെ അവനു ലഭിച്ചാൽ അവൻ സംതൃപ്തൻ. നോട്ടു നിരോധനം ഏറിയപങ്കും ബാധിച്ചത് അത് അലമാരയിൽ കൂട്ടിവച്ചവനാണ് .പിച്ചച്ചട്ടിയും കൊണ്ട് നടക്കുന്നവനെന്തു നോട്ടുനിരോധനം. ഇതൊക്കെക്കാണാനുള്ള ശേഷി ഉള്ളതുകൊണ്ടാണ് ദേശീയതലത്തിൽ ബി ജെ പി യ്ക്ക് മുന്നേറാൻ സഹായമായതും മറ്റുള്ളവർക്ക് പിന്നിൽ പോകേണ്ടി വന്നതും. അങ്ങനെയാവുമ്പോൾ ജനം അവനെ സംതൃപ്തനാക്കുന്നവന്റെ പിറകേ പോകും .ആഗോള സാമ്പത്തിക നയമോ, ഉദാരവൽക്കരണമോ, അമേരിക്കൻ സൈനിക നയമോ സാധാരണക്കാരന്റെ വിഷയമേയല്ല . മൂന്നുനേരം അന്നം കിട്ടാൻ പാടുപെടുന്നവന് എന്ത് ആഗോളവൽക്കണം എന്ത് വർഗീയത? മസാലബോണ്ടും,ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും സ്വപ്നം കണ്ടുകൊണ്ടല്ല സാധാരണക്കാരൻ ഉണർന്നെഴുനേൽക്കുന്നത്. ജനത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ കാണാൻ കഴിവുള്ള ഭരണാധികാരികൾ ഉണ്ടായാൽ ,അവയ്ക്കു പരിഗണന നൽകിയാൽ അതുമതി അവരെ തൃപ്തിപ്പെടുത്താൻ . അവിടെയാണ് ദേശീയതലത്തിൽ ബി ജെ പി വിജയിക്കുന്നത്. വോട്ട് നേടുന്നതും ഒന്നും വേണ്ട തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ ജയലളിതയുടെ ഭരണകാലം ഓർത്തു നോക്കൂ.

വ്യക്തി ജീവിതത്തിൽ അവരാരോ ആയിക്കൊള്ളട്ടെ , പക്ഷേ അവരുടെ ഭരണകാലത്ത് പെൺകുട്ടികൾക്ക് സൈക്കിൾ , നാപ്കിൻ , വീടുകളിൽ ഗ്രൈൻഡർ, മിക്സി , രണ്ടുരൂപയ്ക്കു പ്രഭാത ഭക്ഷണം, അഞ്ചുരൂപയ്ക്കു ഉച്ചഭക്ഷണം ,ലാപ്ടോപ്പ് . നമ്മൾ അണ്ണാച്ചിയെന്നു വിളിച്ചു കളിയാക്കുന്നവന്റെ നാട്ടിലാണെന്നോർക്കണം ഇതെല്ലാം. ഇവിടെയോ പത്താം ക്ലാസും ഗുസ്തിയും ഉളള സ്വപ്നയ്ക്കു ലക്ഷങ്ങൾ ശമ്പളം . വിമർശിക്കുന്നവന് സൈബർ ആക്രമണവും
വീട്ടിൽ മാഷ അള്ളാസ്റ്റിക്കർ പതിപ്പിച്ച ഇന്നോവയും. എന്നിട്ട് ഒരുളുപ്പുമില്ലാതെ കക്കൂസെന്നും , നാപ്‌കിൻ എന്നും വിളിച്ചു പറഞ്ഞു നടക്കും. ഒരു നാപ്കിനിൽ എന്ത് കാര്യമെന്ന്‌ ചോദിക്കുന്നവർ അറിയുക അതിൽ പെണ്ണിനോടുള്ള ഒരു കരുതലുണ്ട്‌ . അവളെ ആധുനികയുഗത്തിലേയ്ക്കു നയിക്കുന്ന ഒരു സന്ദേശമുണ്ട് . ആ കരുതൽ നൽകിയാണ് മോദി ഗോളടിക്കുന്നത്. വൈകിയെങ്കിലും അത്‌ മനസ്സിലാക്കുക ……………….സംഘിയെന്നു വിളിക്കുവാൻ കാത്തു നിൽക്കുന്നവർ സാമൂഹിക അകലം പാലിച്ചു ക്യൂവിൽ വരിക.

-Advertisements-