ആഷിഖ് അബുവും പ്രിഥ്വിരാജും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളാണെന്നും വാരിയൻ കുന്നൻ സിനിമയിലൂടെ ചരിത്രം വളച്ചൊടിക്കുന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും സംവിധായകൻ രാജസേനൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആഷിഖ് അബുവും പ്രിഥ്വിരാജും കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലയളവിൽ ഇന്ത്യയിൽ നടന്ന നല്ല കാര്യങ്ങൾ എതിർത്തവരാണ്. കാരണം അവർ കമ്മ്യൂണിസ്റ്റുകാരാണ് അവരുടെ രാഷ്ട്രീയം അതാണ്.
അത്തരക്കാർക്ക് ഒരിക്കലും രാജ്യം നന്നാകുന്ന കാര്യത്തിൽ താൽപര്യമില്ലെന്നും ജനങ്ങളെന്നും പട്ടിണിയിലും വിദ്യാഭ്യാസം ഇല്ലാതെയും ബുദ്ധി വികസിക്കാതെയും ജീവിക്കുന്നതാണ് താൽപര്യമെന്നും രാജസേനൻ കുറ്റപ്പെടുത്തി. ബുദ്ധി വളരുന്നിടത്ത് കമ്മ്യൂണിസം നശിക്കുകയാണെന്നും ബുദ്ധി വളരുന്നിടത്ത് കമ്മ്യൂണിസ്റ്റുകൾക്ക് വോട്ടുകൾ ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ആഷിഖ് അബുവും പ്രിഥ്വിരാജും വാരിയൻകുന്നൻ സിനിമയുടെ വക്താക്കളായി മാറി കൊണ്ട് ചരിത്രം വളച്ചൊടിക്കുന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും കമ്മ്യൂണിസ്റ്റുകാർ ചരിത്രം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചാനലിലൂടെ ഇക്കൂട്ടരുടെ സംസാരം കേട്ടാൽ ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്, അതിന്റെ ഭാഗമായി കേരളം ഒന്നാമത് ആണെന്ന് പറയും. അവർക്ക് സിനിമയെടുക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ നമുക്ക് അവരെ വിമർശിക്കുന്നതിനുള്ള അവകാശവുമുണ്ടെന്ന് രാജസേനൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.