കൊല്ലം: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു കൊണ്ട് പുറത്തിറങ്ങിയ രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ പോലീസ് കേസെടുത്തു. പുറത്തിറങ്ങിയതിനെ ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് നേരെ തട്ടിക്കയറിയ സംഭവത്തിലാണ് പത്തനംപുരം പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. മാസ്ക് ധരിക്കാതെ കാറിൽ എത്തിയ ഇവരെ പോലീസും ആരോഗ്യ വകുപ്പും ചേർന്നു തടയുകയായിരുന്നു.
എറണാകുളത്തു നിന്നും വരികയാണെങ്കിൽ ക്വറെന്റിനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ തങ്ങളെ എടാ എന്ന് വിളിച്ചെന്നു ആരോപിച്ചുകൊണ്ട് രാഹുലും രശ്മിയും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ കൃഷ്ണരാജിനോട് തട്ടിക്കയറുകയുണ്ടായി. തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. തുടർന്ന് ഇരുവരും താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് മെമ്പറെ ഫോണിൽ ബന്ധപ്പെടുകയും ഇരുവരും ഇവിടെ നിന്നാണ് വന്നതെന്ന് ഉറപ്പാക്കിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. മാസ്ക് ധരിക്കാത്ത സംഭവത്തെ തുടർന്നാണ് ഇരുവാക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.