തിരുവനന്തപുരം: കൊറോണ പടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കൊണ്ട് സംസ്ഥാന സർക്കാർ. വാഹനങ്ങളിൽ ഡ്രൈവർമാർക്ക് പുറമെ രണ്ടു പേർക്കു മാത്രമേ യാത്ര ചെയ്യാനാകൂ. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി നൽകിയിട്ടില്ല. പരീക്ഷകൾ നടത്തുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. മദ്യശാലകളും ബാർബർ ഷോപ്പുകൾ തുറക്കുന്നതിനു വേണ്ടിയുള്ള അനുമതി നൽകിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്.
പ്രവാസികളെയും മറ്റും നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള കൃത്യമായ നിർദ്ദേശങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെയും മറ്റും കർശനമായ രീതിയിൽ പരിശോധന നടത്തുന്നതായിരിക്കും. പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിൽ വീടുകളിൽ കഴിയണമെന്നാണ് നിർദ്ദേശം. കൂടാതെ ഇത്തരം കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ടി പോലീസിനെയും പ്രത്യേകമായി നിയോഗിക്കും.