മധ്യപ്രദേശ് : ഭോപ്പാലിൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെ ക്രൂരമരമായി മർദ്ധിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മധ്യപ്രദേശ് സർക്കാർ. പെൺകുട്ടിയെ മർദിച്ച പങ്കജ് ത്രിപാഠി (24) യുടെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. വിവാഹം കഴിക്കണമെന്ന് ആവിശ്യപ്പെട്ട പത്തൊൻപത്കാരിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേര സ്വദേശിയായ പങ്കജ് ത്രിപാഠിയും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ ആവിശ്യം പങ്കജ് നിരസിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഈ തർക്കത്തിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്.
അതേസമയം പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാൽ പോലീസ് വിട്ടയച്ചിരുന്നു. പെൺകുട്ടിയെ മർദിച്ച യുവാവിന്റെ വീട് അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടിച്ച് നിരത്തിയത്.