Thursday, April 25, 2024
-Advertisements-
NATIONAL NEWSവീട്ടുകാർ പ്രണയബന്ധം എതിർത്തു: കാമുകന്റെ ഫോൺ കോൾ എടുക്കാതിരുന്നതും കാണാതിരുന്നതിലും വാശി കേറി കാമുകിയെ കുത്തി...

വീട്ടുകാർ പ്രണയബന്ധം എതിർത്തു: കാമുകന്റെ ഫോൺ കോൾ എടുക്കാതിരുന്നതും കാണാതിരുന്നതിലും വാശി കേറി കാമുകിയെ കുത്തി കൊ-ലപ്പെടുത്തി: പ്രതി പോലീസ് പിടിയിൽ

chanakya news
-Advertisements-

പ്രണയ നൈരാശ്യത്തിൽ കോളേജ് വിദ്യാർഥിനിയെ യുവാവ് മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊ-ലപ്പെടുത്തി. കോയമ്പത്തൂർ പേരൂർ സ്വദേശി എം ശക്തിവേലിന്റെ മകൾ എസ് ഐശ്വര്യയെയാണ് കൊ-ലപ്പെടുത്തിയത്. രതീഷ് എന്നയാളാണ് പെൺകുട്ടിയെ കൊ-ലപ്പെടുത്തിയത്. കൊ-ലപാതകത്തിനു ശേഷം ഒളിവിൽപോയ പ്രതിയെ തൃശൂരുള്ള ബന്ധു വീട്ടിൽ നിന്നും കോയമ്പത്തൂർ പോലീസ് ഇന്നലെ പിടികൂടുകയായിരുന്നു. വനത്തിലെ ഊടുവഴിയിലൂടെയാണ് ഇയാൾ തമിഴ്നാട് അതിർത്തി കടന്ന് ഇവിടെ എത്തിയത് എന്നാണ് പോലീസ് പറയുന്നത്, ഐശ്വര്യയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് രതീഷ് കുത്തി കൊലപ്പെടുത്തുന്നത്.

സംഭവത്തെതുടർന്ന് തടയാൻ ശ്രമിച്ച പിതാവ് ശക്തിവേലിനു കുത്തേറ്റിരുന്നു, തുടർന്ന് പിതാവ് ചികിത്സയിൽ കഴിയുകയാണ്. ഐശ്വര്യയും രതീഷും തമ്മിൽ കുറച്ചുകാലങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും ഇരു ജാതിയിൽപെട്ടവർ ആയതിനാൽ വീട്ടിൽ എതിർപ്പ് ഉടലെടുക്കുകയായിരുന്നു. ഐശ്വര്യ പ്രണയത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ വീട്ടുകാരോട് അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പ്രണയബന്ധത്തിൽ എതിർക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ നാലുമാസമായി ഐശ്വര്യ രതീഷിനെ നേരിൽ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിരുന്നില്ല. പലതവണ രതീഷ് പെൺകുട്ടിയെ ഫോൺ വിളിച്ചിട്ടും ഫോൺ എടുത്തില്ല. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ പെൺകുട്ടിയുടെ വീട്ടിലെത്തി കാണാൻ സാധിച്ചിരുന്നില്ലെന്നും രതീഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇത് രതീഷിന് മാനസികമായി പ്രശ്നമുണ്ടാകുകയും പെൺകുട്ടിയോട് ദേഷ്യം കൂടുകയും തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ഐശ്വര്യയുടെ വീടിനു സമീപത്ത് എത്തുകയായിരുന്നു ശേഷം ഐശ്വര്യയെ കാണണമെന്നും പുറത്തേക്ക് വരാനും രതീഷ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഐശ്വര്യ പിതാവിനെയും കൂട്ടി രതീഷിന്റെ അടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയുടെ വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നു രതീഷ്. തടയാൻ ശ്രമിച്ച പിതാവിന്റെ കയ്യിലും കുത്തേറ്റിരുന്നു. ബഹളം കേട്ടതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയും അച്ഛനെയുമാണ് കണ്ടത്. കുറ്റകൃത്യം നടത്തിയ ശേഷം രതീഷ് ഓടിരക്ഷപ്പെടുകയായിരുന്നു.

-Advertisements-