ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ എഴുതിവെക്കപെട്ട അനശ്വര നടിയും നടനുമാണ് കമലഹാസനും ശ്രീദേവിയും. ഒരുപാട് സിനിമകളിൽ താര ജോഡികളായി എത്തിയ ഇരുവരും സിനിമ ലോകത്തിന് ഒരുപാട് സംഭാവനകളും നൽകിയിട്ടുണ്ട്. നിരവധി അവാർഡുകൾ വാങ്ങികൂടിയ ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ഇന്നും സിനിമ ലോകത്തിന് വിട്ടുമാറിയിട്ടില്ല. ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ കമലഹാസൻ ശ്രീദേവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
താൻ ആദ്യമായി ശ്രീദേവിയെ കാണുന്നത് 1976 ൽ മൂൺട്രു മുടിച്ചു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് 13 വയസ്സ് പ്രായം മാത്രമുള്ള ശ്രീദേവിക്കൊപ്പം അഭിനച്ച ഇരുവരും പിന്നീട് നല്ല സുഹൃത്തുക്കളായി മാറിയെന്നും അതിന് ശേഷം 28 ചിത്രങ്ങളിൽ താര ജോഡികളായി അഭിനയിച്ചെന്നും കമലഹാസൻ പറയുന്നു. ഒരു ചെറിയ പെണ്ണ് കുട്ടിയായി വന്ന ശ്രീദേവി പിന്നീട് വലിയ ഒരു നടിയായി മാറുന്നത് തന്റെ കൺമുന്നിൽ വെച്ചായിരുന്നു അതിൽ തനിക്ക് അഭിമാനം തോന്നിയിട്ടുണ്ടെന്നും വികാരഭരിതനായി കമലഹാസൻ പറയുന്നു.
ഇരുവരും തമ്മിലുള്ള അടുപ്പം കണ്ട് ശ്രീദേവിയുടെ അമ്മ പലപ്പോഴായി തന്നോട് ഇരുവർക്കും വിവാഹം കഴിച്ചു കൂടെ എന്ന് ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു കുടുംബത്തിൽ ഉള്ളവർക്ക് എങ്ങനെ വിവാഹം കഴിക്കാൻ കഴിയും അമ്മേ എന്നാണ് താൻ തിരിച്ചു ചോദിക്കാറുള്ളതെന്നും കമലഹാസൻ പറയുന്നു. പലപ്പോഴും സഹസംവിധായകൻ എന്ന നിലയിൽ ശ്രീദേവിയുടെ റിഹേഴ്സൽ നടത്താനുള്ള ചുമതല തനിക്കായിരുന്നുവെന്നും പലപ്പോഴും പ്രണയ രംഗങ്ങളിലും മറ്റും ഒരുമിച്ചു കണ്ടതും പരസ്പരം പേര് വിളിക്കുന്നതുമൊക്കെ പലരെയും തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ബാലചന്ദ്രൻ എന്ന മെന്ററിന്റെ കീഴിൽ ഞങ്ങൾ സഹോദരെ പോലെയാണ് കഴിഞ്ഞതെന്നും കഴിഞ്ഞ വർഷം യാഷ് സ്റ്റുഡിയോയിൽ വെച്ച് പരസ്പരം കണ്ട്മുട്ടിയപ്പോൾ പതിവില്ലാതെ ഞങ്ങൾ കെട്ടിപിടിച്ചെന്നും കുറച്ചു നേരം നീണ്ട ആലിംഗനം അന്നായിരുന്നു അവസാനമായി ചെയ്തതെന്നും കമൽ ഹാസൻ പറയുന്നു.