Friday, March 29, 2024
-Advertisements-
KERALA NEWSസുചിത്ര കൊ-ല്ലപ്പെട്ട വീട്ടിൽ നിന്നും രാത്രി കരച്ചിലും നിലവിളിയും കേൾക്കുന്നു; പരിഭ്രാന്തരായി...

സുചിത്ര കൊ-ല്ലപ്പെട്ട വീട്ടിൽ നിന്നും രാത്രി കരച്ചിലും നിലവിളിയും കേൾക്കുന്നു; പരിഭ്രാന്തരായി പ്രദേശവാസികൾ

chanakya news
-Advertisements-

കാമുകൻ അതിക്രൂരമായി കൊ-ലപ്പെടുത്തിയ സുചിത്രയുടെ പ്രേ-തമാണോ ഇത്? സുചിത്രയും പ്രശാന്തും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായി ഗർഭം പുറംലോകം അറിയാതിരിക്കാൻ വേണ്ടി പ്രശാന്ത് കണ്ടെത്തിയ വഴിയാണ് അതിക്രൂ-രമായ ആ കൊ-ലപാതകം. എന്നാൽ നാട്ടുകാരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സുചിത്രയെ കൊ-ലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ സ്ഥലം ഇപ്പോൾ നാട്ടുകാരിൽ ഭയപ്പാട് ഉണ്ടാക്കുകയാണ്. രാത്രി കാലങ്ങളിൽ ഇതുവഴി പോകുമ്പോൾ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും കരച്ചിലുകളും അസാധാരണമായ ശബ്ദങ്ങളും കേൾക്കുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു. എന്നാൽ പലരും പല പല കാരണങ്ങളാണ് പറയുന്നത്. ക്രൂ-രമായ രീതിയിലുള്ള കൊ-ലപാതകം കാരണം ആ ഭയപ്പാട് ആളുകളുടെ ഉള്ളിൽ കിടക്കുന്നത് കൊണ്ട് അത്തരമൊരു തോന്നൽ ഉണ്ടാകുന്നതാണെന്നു ഒരുകൂട്ടർ പറയുന്നു. എന്നാൽ ഗർഭിണിയായിരുന്ന സുചിത്രയോടൊപ്പം ഒരു കുരുന്നുകൂടിയാണ് മര-ണപ്പെട്ടത്. അതുകൊണ്ട് തന്നെ അത് സുചിത്രയുടെ പ്രേ-തം തന്നെയാകാമെന്നും മറ്റുചിലർ പറയുന്നു.

ഈ സംഭവത്തിനു ശേഷം ആളുകൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം കൊ-ലപാതക കേസിലെ പ്രതിയും കാമുകനുമായ പ്രതി പേരാമ്പ്ര സ്വദേശി പ്രശാന്തിനെ കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘം പാലക്കാട്‌ മണലിയിലെ വീട്ടിൽ തെളിവെടുപ്പിനായി കൊംടുവന്നിരുന്നു. തുടർന്ന് സുചിത്രയെ കൊ-ന്നു കുഴിച്ചു മൂടാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റും ശ്രീറാം കോളനിയിലെ അംഗനവാടിയ്ക്ക് നമീപത്തു പൊന്തക്കാട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. ഒപ്പം ആഭരണങ്ങളും കണ്ടെത്തുകയുണ്ടായി. കൊ-ലപാതകത്തിനു ശേഷം മൃത-ദേഹം കത്തിക്കാൻ പെട്രോൾ കൊണ്ടുവന്നെന്നു കരുതുന്ന ജാറും നിന്നും കണ്ടെത്തി. ആഭരണങ്ങൾ വീടിന്റെ സമീപത്തുള്ള മതിലിന്റെ ഇടുക്കിൽ കവറിലാക്കി ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കൂടാതെ കൊ-ലപാതകത്തിനു ശേഷം മൃത-ശരീരം മുറിച്ചു മാറ്റുന്നതിനായി ഉപയോഗിച്ച ആയുധങ്ങൾ തപ്പിയെങ്കിലും കണ്ടെത്താനായില്ല. തെളിവെടുപ്പ് നടത്തിയ ശേഷം പ്രശാന്തിനെയും കൂട്ടി വൈകിട്ടോടെ അന്വേഷണ സംഘം കൊല്ലത്തേക്ക് തിരിച്ചു.

ഏപ്രിൽ 29 നാണ് കൊല്ലം സ്വദേശിനിയായ സുചിത്രയുടെ മൃത-ദേഹം മണലി വീടിന്റെ സമീപത്തായി ചതുപ്പിൽ കണ്ടെത്തിയത്. കൊ-ലപാതകത്തിന് കാരണം ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്നാണ് സൂചന. സമൂഹ മാധ്യമത്തിലൂടെയാണ് പ്രശാന്ത് സുചിത്രയുമായി അടുത്തത്. മാർച്ച്‌ മാസം പ്രശാന്ത് തന്റെ ഭാര്യയെ പാലക്കാട്ടെ വാടക വീട്ടിൽ നിന്നും കൊല്ലത്തെ വീട്ടിലേക്ക് കൊണ്ട്‌പോയിരുന്നു. കൂടാതെ പാലക്കാട്ടെ വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബവീട്ടിലും കൊണ്ടാക്കിയിരുന്നു. തുടർന്ന് തന്ത്രപൂർവം സുചിത്രയെയും കൂട്ടി പ്രശാന്ത് പാലക്കാട്ടെ വീട്ടിലേക്ക് എത്തി. ആദ്യ ദിവസം സുചിത്രയുമായി സ്നേഹത്തോടെ പെരുമാറിയ പ്രശാന്ത് മഹാരാഷ്ട്രയിലുള്ള സുചിത്രയുടെ പരിചയക്കാരെ വിളിക്കാൻ ആവശ്യപ്പെടുകയും അങ്ങോട്ടേക്ക് വരികയാണെന്ന് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. സുചിത്ര മഹാരാഷ്ട്രയിലുള്ള സുഹൃത്തിനൊപ്പം പോയികാണുമെന്ന് പോലീസിനു മനസിലാകുന്ന തരത്തിലാണ് കാര്യങ്ങൾ ചെയ്തത്. എന്നാൽ അന്വേഷണത്തിൽ പോലീസിന് ഇക്കാര്യം കള്ളമാണെന്നു പിടികിട്ടി. മഹാരാഷ്ട്രയിലേക്ക് ഫോൺ ചെയ്ത ശേഷം സുചിത്രയ്ക്ക് വിഷം നല്കുകയും കഴുത്തിൽ കേബിൾ ഉപയോഗിച്ച് മുറുക്കി കൊ-ലപ്പെടുത്തുകയുമായിരുന്നു.

ഫോൺ കോളുകൾ പരിശോധിച്ചാൽ അന്വേഷണം മഹാരാഷ്ട്രയിലേക്ക് നീങ്ങുമെന്നുള്ള കണക്കു കൂട്ടലിലാണ് പ്രതി അങ്ങിനെ ചെയ്തത്. എന്നാൽ അന്വേഷണത്തിൽ ഫോണിന്റെ ടവർ ലൊക്കേഷൻ വെച്ച് പോലീസ് പിടിക്കാതിരിക്കാൻ സുചിത്രയുടെ ഫോൺ ഏതോ വണ്ടിയിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് ഫോണിനായുള്ള അന്വേഷണവും ആരംഭിച്ചു. ഫോൺ ലഭിച്ചാൽ ഇരുവരും തമ്മിലുള്ള കൂടുതൽ ബന്ധത്തിന്റെ വിവരങ്ങൾ ലഭിക്കാൻ സാധിക്കും. കൊ-ലപാതകം നടത്തിയ ശേഷം പിറ്റേന്ന് പെട്രോൾ വാങ്ങുകയും കത്തിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. ശേഷം കൈ കാലുകൾ മുറിച്ച ശേഷം മൃ-തദേഹം സമീപത്തുള്ള ചതുപ്പ് സ്ഥലത്ത് കുഴിച്ചു മൂടുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന രക്തക്കറകൾ മറയ്ക്കാൻ പെയിന്റ് വാങ്ങി അടിക്കുകയും ചെയ്തു.

മാർച്ച്‌ 17 വീട്ടിൽ നിന്നും പോയ സുചിത്രയുടെ വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്നതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫോൺ കാൾ പരിശോധനയിൽ മഹാരാഷ്ട്രയിലുള്ള സുഹൃത്തിനൊപ്പം പോയികാണുമെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത് കള്ളമാണെന്ന് പിന്നീട് മനസിലാക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യം തോന്നിയതിനെ തുടർന്ന് ഇയാൾ താമസിച്ച വീട് കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് കൂടുതൽ തെളിവുകൾ ലഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്‌യുകയും ചെയ്തു.

-Advertisements-