രാജ്യം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചപ്പോൾ ഒളിവിൽ പോവുകയും പിന്നീട് ബാംഗ്ലൂരിൽ നിന്നും പിടിയിലാവുകയും ചെയ്ത സ്വപ്‍നയെ പുകഴ്ത്തി മുഖ്യമന്ത്രിയുടെ മുൻ ഐറ്റി സെക്രട്ടറി ശിവശങ്കർ. എന്ത് കാര്യം ഏല്പിച്ചാലും അത് മിടുക്കോടെ ചെയ്യുന്ന ആളാണ് സ്വപനയെന്ന് എൻഐഎ ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞു. സ്വപ്‍നയുടെ കാര്യശേഷി മനസിലാക്കിയത് കൊണ്ടാണ് ദൗത്യങ്ങൾ ഏല്പിച്ചതെന്നും ശിവശങ്കർ പറയുന്നു.
എന്നാൽ സ്വപനയ്ക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള കാര്യം തനിക്ക് അറിയിലായിരുന്നുവെന്നും അത്തരം സംശയങ്ങൾ ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്നുമാണ് ശിവശങ്കർ മൊഴി നൽകിയിരുന്നത്. എന്നാൽ സ്വർണക്കടത്ത് സംഘവുമായി ബന്ധമില്ലെന്ന ശിവശങ്കറിന്റെ മൊഴി എൻഐഎ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇത്രയും വിവാദങ്ങളും ഐറ്റി സെക്രട്ടറി പദവിയിൽ നിന്നും ഒഴുവാക്കിയിട്ടും സ്വപ്‍നയെ കൈയൊഴിയാത്തതും ഇയാളെ കൂടുതൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.
എൻഐഎ ചോദ്യം ചെയ്യലിലും സ്വപ്‍നയെ പുകഴ്ത്തിയ ശിവശങ്കർ സ്വപ്നയുമായി അടുത്ത ബന്ധമാണ് പുലർത്തിയതിരുന്നതെന്ന് വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരിന്നു. ഐറ്റി സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോഴും വൈകിയുള്ള പാർട്ടികളിലും യാത്രകളിലും ഇയാൾ സ്വപനക്ക് ഒപ്പമുണ്ടായിരുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. നിലവിൽ ഒന്നാം പ്രതിയായ സരിത്ത് ശിവശങ്കറിന് എതിരായി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സ്വപ്‍ന ഉൾപ്പടെയുള്ള സംഘത്തെ ഇയാൾ സംരക്ഷികാൻ ശ്രമിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.